തൃശൂര്‍: റോഡുകളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും പൊതു നിരക്കുകള്‍ കുരുതിക്കളങ്ങളാവുകയാണ്. റോഡ് അപകടങ്ങളുടെ കാര്യത്തില്‍ ആറാം സ്ഥാനമാണ് ജില്ലയ്ക്ക്.
ജില്ലയില്‍ ദേശീയപാതയിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നടക്കുന്നത്. അപകടങ്ങള്‍ക്ക് പ്രധാനകാരണം വാഹനങ്ങളുടെ അമിത വേഗത തന്നെയാണ്. വാഹനങ്ങളുടെ അമിതവേഗത കാരണം അപകടം സംഭവിക്കുമ്പോള്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിക്കുന്നതും പതിവാണ്.
അപകടത്തില്‍പ്പെടുന്നതില്‍ അധികവും ഇരുചക്രവാഹനങ്ങളാണെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അമിത വേഗത നിയന്ത്രിക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും ഹൈവേ പോലീസും ലോക്കല്‍ പോലീസും വാഹന പരിശോധനകള്‍ തകൃതിയായി നടത്തുന്നുണ്ട്. നിയമം തെറ്റിച്ചതിന്റെ പേരില്‍ ലഭിക്കുന്ന പണം കൊണ്ട് ഖജനാവ് നിറയുന്നതല്ലാതെ അപകടങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: