ആലപ്പുഴ: സംസ്ഥാനത്തെ കലാകാരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. 42-ാമത് വയലാര്‍ രാമവര്‍മ്മ അനുസ്മരണവും കവിത ഗാനാലാപന മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ നെഞ്ചിലേറ്റിയ വയലാറിന്റെ കുടുംബം അദ്ദേഹത്തിന്റെ മരണത്തിനുശേഷം എങ്ങനെ കഴിഞ്ഞുവെന്നുള്ളത് ആരുമറിഞ്ഞില്ല. 450 രൂപയായിരുന്നു അച്ഛന് മരിക്കുമ്പോള്‍ ബാങ്ക് ബാലന്‍സ്. അമ്മയെയും മൂന്നു സഹോദരിമാരെയും അമ്മയും നോക്കേണ്ട ഉത്തരവാദിത്വം തനിക്കായി. പക്ഷേ മലയാളികള്‍ ഞങ്ങള്‍ക്ക് ഒരു കുറവും വരുത്തിയില്ലെന്നും ശരത് പറഞ്ഞു.
ഭാരതീയ സംസ്കാരം ഉള്‍ക്കൊണ്ടു പ്രവര്ത്തിക്കുന്നവര്ക്കുമാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂകയുള്ളൂ. എല്ലാ മതങ്ങളെയും കുറിച്ച് പഠിച്ചാല്‍ മാത്രമെ മനുഷ്യന്റെ മഹത്വം മനസ്സിലാക്കാനും കഴിയൂ. ഹിമാലയം മുതല്‍ തെക്ക് കടല്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനിക്കുന്നവരെല്ലാവരെയും ഹിന്ദുക്കളായാണ് അറിയുന്നത്. അത് ഒരുമതമല്ലാ, സംസ്കാരമാണ് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: