Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബലക്ഷയം; ബസ് കാത്തിരിപ്പുകേന്ദ്രം കെട്ടിയടച്ചിട്ട് 6 മാസം ജീവന്‍ പണയം വെച്ച് യാത്രക്കാര്‍ ഇപ്പോഴും ഇവിടെത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 07:58 pm IST
in Pathanamthitta

പന്തളം: പന്തളം നഗരസഭാ ബസ്സ്റ്റാന്‍ഡിലെ ഇടിഞ്ഞു വീഴാറായ കാത്തിരിപ്പുകേന്ദ്രം കെട്ടിയടച്ചിട്ട് 6 മാസം കഴിഞ്ഞിട്ടും പകരം സംവിധാനമൊരുക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതോടെ യാത്രക്കാര്‍ ജീവന്‍ പണയംവെച്ച് ഇതിനു കീഴില്‍ത്തെന്നയാണ് കയറി നില്ക്കുന്നത്.

മുപ്പതു വര്‍ഷം മുമ്പ് പന്തളം പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി പണിത കമ്മ്യൂണിറ്റി സെന്ററിനു താഴെയാണ് നിലവില്‍ നഗരസഭയുടെ ബസ് കാത്തിരിപ്പുകേന്ദ്രം. ഇതിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് പലയിടത്തും തുരുമ്പെടുത്ത കമ്പി തെളിഞ്ഞു നില്ക്കുന്നു.

ഇതിനു കീഴിലാണ് യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനായി കസേരകള്‍ ഒരുക്കിയിരുന്നത്. ഇവിടെത്തന്നെ നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പു മുതല്‍ നിരവധി തവണ ബസ് കാത്തു നിന്നവരുടെമേല്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണിരുന്നു. ഇതോടെയാണ് ഇതു പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പഞ്ചായത്ത് നഗരസഭയായപ്പോഴും ഇതു പൊളിച്ചു നീക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച്, വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയിലായതിനാല്‍ പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന് നഗരസഭ മുന്നറിയിപ്പു ബോര്‍ഡും സ്ഥാപിച്ചു. ഈ ബോര്‍ഡ് സ്ഥാപിച്ചെങ്കിലും കസേരകള്‍ മാറ്റുകയോ കെട്ടിഅടയ്‌ക്കുകയോ ചെയ്യാതിരുന്നതിനാല്‍ മുന്നറിയിപ്പു ബോര്‍ഡിനു പിന്നില്‍ത്തന്നെ കസേരകളിലാണ് യാത്രക്കാര്‍ ബസ് കാത്തിരുന്നത്.

ഇതു കാരണം നഗരസഭ ഇത് കെട്ടിയടയ്‌ക്കുകയും ഉടന്‍തന്നെ താല്ക്കാലിക കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞെങ്കിലും അതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. അകത്തേക്കു പ്രവേശനം നിഷേധിച്ചെങ്കിലും കെട്ടിയടച്ച ഭിത്തിയോടു ചേര്‍ന്നുതന്നെയാണ് അപകട സാധ്യത വകവെയ്‌ക്കാതെ യാത്രക്കാര്‍ ബസ് കാത്തു നില്ക്കുന്നത്.

ഒരു വര്‍ഷം മുമ്പ് പഞ്ചായത്തായിരുന്നപ്പോള്‍ത്തന്നെ പൊതുമരാമത്തു വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്)ക്ക് കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതി തേടിക്കൊണ്ട് ഭരണസമിതി അപേക്ഷ നല്കിയിരുന്നു. എന്നാല്‍ ഇതുവരെയും അനുമതി നല്കിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല.

എങ്കിലും ഇതു പൊളിച്ചു നീക്കുന്നതിനായി നഗരസഭ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. ചീഫ് എന്‍ജിനീയറുടെ അനുമതി ലഭിച്ചാലുടന്‍തന്നെ ഇതു പൊളിച്ചു നീക്കാനുള്ള നടപടികളാരംഭിക്കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.

ഇതു പൊളിച്ചു നീക്കുന്നതു വരെ കാത്തിരിക്കാതെ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് താല്ക്കാലികമായി കാത്തിരിപ്പു കേന്ദ്രം ഒരുക്കുവാനുള്ള നടപടികളും വേണമെന്നാണ് ആവശ്യം ഉയരുന്നത്. കമ്മ്യൂണിറ്റി സെന്ററിലെ ഓഡിറ്റോറിയം ഉദ്ഘാടനത്തിനുശേഷം ഒന്നോ രണ്ടോ പ്രാവശ്യമാണ് ഉപയോഗിച്ചിട്ടുള്ളത്. അശാസ്ത്രീയമായ നിര്‍മ്മാണം കാരണം ശബ്ദത്തിന്റെ പ്രതിധ്വനിയാണ് ഇത് ഉപയോഗശൂന്യമാക്കിയത്. ഇതിന്റെ പിഴവുകള്‍ പരിഹരിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും നടപടി ആയില്ല.

പിന്നീട് ഇതില്‍ പഞ്ചായത്തധികൃതര്‍ പലവിധ സാധനങ്ങളും കൊണ്ടിടാന്‍ തുടങ്ങി. അറ്റകുറ്റപ്പണികള്‍ ചെയ്യാതായതോടെ കെട്ടിടത്തിന്റെ ഭിത്തിയില്‍ ആല്‍മരങ്ങള്‍ മുളച്ചു തുടങ്ങി.

തുടക്കത്തില്‍ത്തന്നെ ഇവ നീക്കം ചെയ്യാതിരുന്നതിനാല്‍ ആല്‍മരങ്ങള്‍ വളര്‍ന്ന് ഭിത്തികള്‍ വിണ്ടുകീറുകയും ചെയ്തു. ഇതോടൊപ്പംതന്നെ കോണ്‍ക്രീറ്റും അടര്‍ന്നുവീഴാന്‍ തുടങ്ങിയതോടെയാണ് കെട്ടിടം അപകടാവസ്ഥയിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

India

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

Kerala

സാമൂഹ്യ മാധ്യമ താരം റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിലായി

Kerala

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച മുഹമ്മദ് അയാസ് ലൗ ജിഹാദിന്റെ ഭാഗമോ ? പ്രതിയുടെ വലയിൽ അകപ്പെട്ടവരിൽ ഹിന്ദു പെൺകുട്ടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.