Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കവിതേ.. നീ ഇല്ലാതെ ഞാനില്ലല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 07:17 pm IST
in Lifestyle

‘ചിതലരിച്ചു തുടങ്ങിയ ഇന്നലെകളില്‍

അതിജീവിനത്തിന്റെ സാക്ഷ്യവും

സംവേദനത്തിന്റെ മാര്‍ഗവും

ആയിരുന്നെന്റെ കവിത…..’

യുവ കവയിത്രി പിങ്കി ശ്രീകാന്തിന്റെ ‘എന്റെ കവിത’ എന്ന കവിതയിലെ വരികളാണിത്. മാന്നാര്‍ കോയിക്കമുക്ക് പള്ളിയറക്കാവില്‍ ശ്രീവിലാസം വീട്ടില്‍ ശ്രീകാന്തിന്റെ ഭാര്യ പിങ്കി ശ്രീകാന്ത്, കവിതാരചനയില്‍ പുരസ്‌കാരങ്ങള്‍ നേടി കവിതയുടെ ലോകത്തേക്ക് ചുവടുറപ്പിക്കുന്നു.

താമരക്കുളം വിവിഎച്ച്എസിലെ സംസ്‌കൃത അദ്ധ്യാപികയായ പിങ്കിയുടെ ‘നോവ്’ എന്ന കവിതയ്‌ക്ക് 2016 ലെ പുരോഗമന കലാസാഹിത്യ വേദിയുടെ പുരസ്‌കാരവും 2017ല്‍ ‘യാത്രാമൊഴി’ എന്ന കവിതയ്‌ക്ക് കണ്ണശസ്മാരക പുരസ്‌കാരവും ലഭിച്ചു.

ന്യൂദല്‍ഹിയിലെ നിര്‍ഭയ സംഭവം നോവ് എന്ന കവിതയിലൂടെയും ഒഡീസയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നു കൊണ്ടു പോയ ഭര്‍ത്താവിന്റെ ദുരന്തകഥ യാത്രാമൊഴിയിലൂടെയും അവതരിപ്പിച്ചു.

ഉമ്മറത്തിണ്ണയ്‌ക്കുമപ്പുറം, നോവ്, യാത്രമൊഴി എന്നീ കവിതകള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തു. ഒരു ചലച്ചിത്ര ഗാനവും എഴുതി. അത് റിക്കാര്‍ഡിംഗിലാണ്. ഈ വര്‍ഷത്തെ നവരാത്രി ദിനത്തില്‍ കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സാന്നിധ്യത്തില്‍ സ്വന്തം കവിത ആലപിക്കാന്‍ കിട്ടിയ അവസരം വലിയ അംഗീകാരമായി പിങ്കി കരുതുന്നു.

പിങ്കിയുടെ ‘എന്റെ കവിത’ കുമാരനാശാന്‍ സാഹിത്യവേദി പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്തു. പിങ്കിയുടെ കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്് തൃശൂരിലുള്ള ഒരു സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനം രംഗത്തെത്തി.

‘മനുഷ്യമനസ്സിലെ കാല്‍പനിക ഭാവങ്ങള്‍ കവിതയിലൂടെ ആവിഷ്‌കരിക്കുമ്പോഴാണ് കവിത അതിന്റെ പൂര്‍ണതയില്‍ എത്തുന്നത്, ആയുധിക സംഭവങ്ങള്‍ ക്രോഡീകരിക്കുമ്പോള്‍ അത് കവിതകളായി മാറുന്നു’ പിങ്കി പറഞ്ഞു. എഴുതുന്ന കവിതകള്‍ക്ക് സ്വന്തമായി ഈണം നല്‍കി ആലപിക്കുന്നതാണ് പിങ്കിയുടെ ഇഷ്ടം. കവിതകള്‍ ധാരാളം വായിക്കാറുള്ള പിങ്കിക്ക് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളോടാണ് ഏറെ താല്‍പര്യം.

കുന്നത്തൂര്‍ യുപിഎസ്, കൂട്ടമ്പേരൂര്‍ എസ്‌കെവിഎച്ച്എസ്എസ്, മാന്നാര്‍ നായര്‍ സാമാജം എച്ച്എസ്എസ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംജി യൂണിവേഴ്‌സിറ്റിയുടെ തൃപ്പുണിത്തുറ സെന്ററില്‍ നിന്ന് ബിഎഡ് പൂര്‍ത്തിയാക്കി.

വായനയില്‍ താല്പര്യമുണ്ടായിരുന്ന പിങ്കി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പഠന കാലത്ത് കവിതാരചനയില്‍ ചുവടുറപ്പിച്ചു. ഇതിന് സഹായമായത് സര്‍വകലാശാല ല്രൈബറി പുസ്തകങ്ങളാണ്. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ എഴുതി സൂക്ഷിച്ച് പിന്നീട് കവിതകളാക്കി മാറ്റുകയാണ് പിങ്കിയുടെ ശൈലി.

ഇങ്ങനെ തയ്യാറാക്കിയ കവിതകള്‍ പഠനകാലത്തും അതിനു ശേഷവും പല വേദികളില്‍ പിങ്കി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ‘ഉമ്മറത്തിണ്ണയ്‌ക്കുമപ്പുറം’ മുല്ലപൂവിനെക്കുറിച്ചുള്ള കവിതയാണ്. തുലഞ്ഞത്, പുഴ, ആയുസ് തിന്നുന്ന വേരുകള്‍, മഴമാറുമ്പോള്‍ തുടങ്ങിയവ പിങ്കിയുടെ ശ്രദ്ധേയകവിതകളാണ്. കവിത രചനയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കുടുംബാംഗങ്ങള്‍ ഒപ്പമുണ്ട്. മകള്‍: അരുന്ധതി

സമൂഹത്തിലെ ഓരോ ചലനങ്ങളിലും കവിതയെ തിരയുന്ന പിങ്കിയുടെ ‘എന്റെ കവിത’ അവസാനിക്കുന്നത് ഇങ്ങനെ,

ഓരോ ഇറ്റുനോവ് തന്ന് എന്നില്‍ നിന്നും പിറക്കുന്നു…

ഒന്നിലധികം വൈകല്യങ്ങളുമായി

ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ കവിതേ..

ഞാന്‍ തിരയുകയാണ്….

അടുക്കളയിലെ വേവലുകള്‍ക്ക് ഇടയില്‍

കിടപ്പറയിലെ പരിഭവങ്ങള്‍ക്കിടയില്‍…

പുസ്തകങ്ങളിലെ കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍,

തിരക്കുപിടിച്ച നിരത്തുകളില്‍.. കാരണം

നീ എന്റേതല്ലേ…

നീ ഇല്ലാതെ ഞാനില്ലല്ലോ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Kerala

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.