Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പെയര്‍ ട്രോളിംഗില്‍ കുരുങ്ങി മത്സ്യബന്ധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 09:56 pm IST
in Thrissur

തൃശൂര്‍: അശാസ്ത്രീയമായ മത്സ്യബന്ധനം സജീവമായതോടെ തീരമേഖല വറുതിയിലേക്ക്. വലിയ ബോട്ടുകളില്‍ വലകെട്ടി വലിച്ചുകൊണ്ടുള്ള മത്സ്യബന്ധനം വ്യാപകമായതോടെയാണ് മത്സ്യബന്ധന മേഖല തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്. അനധികൃത മത്സ്യബന്ധനം തളര്‍ത്തിയിരിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്.

ആവശ്യത്തിന് മത്സ്യം ലഭിക്കാതെ വന്നതോടെ പല വള്ളങ്ങളില്‍ നിന്നും തൊഴിലാളികളെ പിരിച്ചു വിടുകയാണ്. ഇതോടെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്.

തുശ്ചമായ ശമ്പളത്തില്‍ വള്ളങ്ങളില്‍ ജോലിചെയ്യാന്‍ അന്യസംസ്ഥാന തൊഴിലാളികളും എത്തിയതോടെ വള്ളം ഉടമകള്‍ തദ്ദേശ തൊഴിലാളികളെ ഒഴിവാക്കി തമിഴ്‌നാട്, ആന്ധ്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ മത്സ്യബന്ധനത്തിനായി നിയമിക്കുകയാണ്.

നിരോധിത വലകളും വലിയ ബോട്ടുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം സജീവമായതോടെ പരമ്പരാഗത തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ മടിക്കുകയാണ്.

പലപ്പോഴും എണ്ണക്കാശിനുള്ള പണം പോലും ലഭിക്കാറില്ലന്ന് തൊഴിലാളികള്‍ പറയുന്നു. അഞ്ചുമുതല്‍ 15 തൊഴിലാളികള്‍ വരെ ചെറിയ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാറുണ്ട്. എന്നാല്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ പലരും മത്സ്യബന്ധനം ഉപേഷിച്ച് മറ്റ് തൊഴിലുകള്‍ തേടിപ്പോവുകയാണ്.

തീരത്തോട് ചേര്‍ന്നുവരെ അനധികൃതമായിട്ടുള്ള മത്സ്യബന്ധനം നടക്കുകയാണ്. വലിയ ബോട്ടുകള്‍ നിശ്ചിത അകലത്തില്‍ ഇട്ടശേഷം വലകള്‍ വിരിക്കുകയും വലയുടെ ഇരുഭാഗങ്ങളും ബോട്ടില്‍ കെട്ടിയ ശേഷം ബോട്ട് വലിച്ചുകൊണ്ട് പോവുകയുമാണ് ചെയ്യുന്നത്. കടലിന്റെ അടിത്തുവരെ എത്തുന്ന തരത്തിലുള്ള ചെറിയ കണ്ണി വലകള്‍ ഉപയോഗിക്കുന്നതിനാല്‍ ജലസസ്യങ്ങളും മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും വരെ വലയില്‍ കുടുങ്ങി നശിക്കുകയാണ് ചെയ്യുന്നത്.

ആദ്യം തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിരുന്ന മത്സ്യബന്ധന ബോട്ടുകളാണ് ഇത്തരത്തിലുള്ള അനധികൃത മത്സ്യ ബന്ധനം നടത്തിയിരുന്നത്. ക്രമേണ കേരളത്തിലും ഇത് ആരംഭിക്കുകയായിരുന്നു. വളരെ വേഗത്തില്‍ ആവശ്യത്തിന് മത്സ്യം പിടിക്കാന്‍ സാധിക്കുമെന്നതാണ് തൊഴിലാളികളെ ഇതിലേക്ക് ആകര്‍ഷിപ്പിക്കുന്ന ഘടകം.

ജില്ലയുടെ തീരമേഖലകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി, മുനമ്പം തുടങ്ങിയ പ്രദേശങ്ങളിലെ തീരത്തോട് ചേര്‍ന്നും പുറത്ത് നിന്ന് എത്തുന്ന ബോട്ടുകള്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. അനധികൃത മത്സ്യബന്ധനം തടയുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.