ന്യൂദൽഹി: രാജ്യത്തെ ആളില്ലാ റെയിൽവെ ക്രോസുകൾ ഉടൻ നീക്കം ചെയ്യുമെന്ന് പുതിയതായി നിയമിതനായി റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. കൊൽക്കത്തയിലെ ഐഐഎമ്മിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യ നടപടിയായി രാജ്യത്തെ 5000ത്തോളം ആളില്ലാ റെയിൽവെ ക്രോസുകൾ നീക്കം ചെയ്യുക എന്നതാണ്. രാജ്യത്തുണ്ടാകുന്ന 30-35 ശതമാനത്തോളം ട്രെയിനപകടങ്ങളും ലെവൽ ക്രോസുകളിലാണ് നടക്കുന്നത്. അതിനാൽ ഒരു വർഷത്തിനകം എല്ലാ ആളില്ലാ ലെവൽ ക്രോസുകളും നീക്കം ചെയ്യും- ഗോയൽ പറഞ്ഞു.
റെയിൽവെയെ ശക്തിപ്പെടുത്തണമെന്നത് വളരെ പ്രധാന കാര്യമാണ്. പ്രത്യേകിച്ച് റെയിൽവെ സ്റ്റേഷനുകളെ കൂടുതൽ മികച്ചതാക്കണം ഇതിനു പുറമെ കമ്മ്യൂണിക്കേഷൻ രംഗത്തും കൂടുതൽ പ്രവർത്തനം കാഴ്ചവയ്ക്കേണ്ടതുണ്ട്. കമ്മ്യൂണിക്കേഷൻ രംഗത്ത് ഫൈബർ കേബിളുകൾ വ്യാപകമാക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: