കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്. മാനേജര്‍ അപ്പുണ്ണി ഹാജരായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
അഡ്വ.ബി.രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനാവുമെന്ന് ഉറപ്പില്ലെന്നും ദിലീപ് തന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കും. മുഖ്യ തെളിവായ ദൃശ്യങ്ങൽ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്റെ ജൂനിയർ രാജു ജോസഫും പോലീസിനു മൊഴി നൽകിയിരുന്നു.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ദിലീപിന്റെ ജാമ്യഹർജി തള്ളിയത്. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്റെ വാദംകൂടി പരിഗണിച്ചായിരുന്നു ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.
നേരത്തെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജികൾ തള്ളിയിരുന്നു. ഇതോടെയാണ് പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: