Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഒരു നവാസില്‍ തീരാത്ത പാക്പ്രശ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 03:20 pm IST
in Special Article

പാനമ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പുറത്തായത് അവിടത്തെ രാഷ്‌ട്രീയ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ അസമമാകുന്ന വാര്‍ത്തയാണ്. പാക്കിസ്ഥാനില്‍ ഉറച്ചൊരു നീതിയോ അതുപരിപാലിക്കുന്ന നിയമങ്ങളുള്ള കോടതിയോ ഉണ്ടോയെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചേക്കാം. ഇപ്പോള്‍ സുപ്രീംകോടതി ഇങ്ങനെയൊരു വിധി പ്രസ്താവിച്ചതിന്റെ പിന്നില്‍ പാക്പട്ടാളത്തിന്റെ കൂടി സമ്മര്‍ദമുണ്ടോയെന്നും കരുതുന്നവരും ഏറെയാണ്. ജനാധിപത്യത്തിനു പകരം മതവും പട്ടാളവും കൂടി മുഷ്‌ക്കുകാട്ടി ഭരിക്കുന്ന നാടാണ് പാക്കിസ്ഥാന്‍.

ഒരുകോടിയിലധികം രഹസ്യരേഖകളാണ് പാനമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉന്നതരുടെ അഴിമതിപ്പണം കാത്തുസൂക്ഷിക്കുന്ന നിയമ സ്ഥാപനം പുറത്തുവിട്ടത്. പല രാഷ്‌ട്രത്തലവന്മാരും ഉന്നതരാഷ്‌ട്രീയ നേതാക്കളും ഞെട്ടലിന്റെ ചൂട് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ നേട്ടമികവുകൂടിയാണിത്. അന്താരാഷ്‌ട്ര ജേര്‍ണ്ണലിസ്റ്റ് കണ്‍സോര്‍ഷ്യമാണ് രഹസ്യരേഖകള്‍ക്കു പിന്നാലെപോയി ഈടുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചത്. നവാസിന്റെ കുടുംബം മുഴുവനുമാണ് അഴിമതി രേഖവഴി അധികാരത്തില്‍നിന്നും പുറത്താകുന്നത്. നവാസ് ഷെറീഫ് എന്ന പിതാവാണ് ഭരിച്ചിരുന്നതെങ്കിലും മറിയം എന്ന മകളും രണ്ടാണ്‍മക്കളും കൂടിയാണ് ഭരണപരമായ കൈകടത്തലുകള്‍ നടത്തിയിരുന്നത്. നവാസിനുശേഷം മകള്‍ മറിയം എന്ന പേരാണ് കേട്ടിരുന്നത്. അതും തകര്‍ന്നു തരിപ്പണമായി. മകള്‍ സമര്‍പ്പിച്ചതും വ്യാജരേഖയാണെന്നു തെളിഞ്ഞു. ലണ്ടനിലെ ഏറ്റവും വിലകൂടിയ സ്ഥലങ്ങളില്‍ നവാസ് കുടുംബത്തിനു ഫ്‌ളാറ്റുകളും മറ്റും ഉള്ളത് അഴിമതിയുടെ ഭാഗമാണ്.

പാക് രാഷ്‌ട്രീയത്തിന്റെ തലതിരിഞ്ഞ അവസ്ഥയാണ് നവാസിന്റെ പുറത്തുപോക്കും കാണിക്കുന്നത്. പാക് രാഷ്‌ട്രത്തലവന്മാരുടെ തലവിധി എന്നും ഇങ്ങനെതന്നെയായിരുന്നു. കാലാവധി പൂര്‍ത്തിയാകാതെ പുറത്തുപോകുക. അത് എങ്ങനെയുമാകാം. ഒന്നുകില്‍ അപമൃത്യു. അല്ലെങ്കില്‍ സൈനിക അട്ടിമറി. അതുമല്ലെങ്കില്‍ ഇത്തരം പുറത്തുപോക്ക്. ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനില്‍ തുങ്ങിയതാണ് ഈ കാലാവധി തികയ്‌ക്കാതെയുള്ള പുറത്തുപോകല്‍. വെടിയേറ്റു മരിക്കുകയായിരുന്നു അദ്ദേഹം.

ഇതൊക്കെ ഏതുരാജ്യത്തും സംഭവിക്കുന്ന അനിശ്ചിതത്വങ്ങളും അസ്ഥിരതകളുമാണെന്നു പറഞ്ഞ് കൈകഴുകാനാവില്ല. കാരണം ആര് പ്രധാന മന്ത്രിയായാലും അതിനുംമേലെ പാക്കിസ്ഥാനില്‍ ഭരിക്കുന്നത് പട്ടാളവും മതവുമാണ്. പട്ടാളത്തിന്റെ കാവലില്‍ ഭരിക്കുന്ന മതഭരണമെന്നോ മതത്തിന്റെ ആശിര്‍വാദത്തില്‍ ഭരിക്കുന്ന പട്ടാള ഭരണമെന്നോ എന്നുകൂടി പറയാം പാക് അവസ്ഥ. ഈ അവിഹിത കൂട്ടുകെട്ടിന്റെ കൈപ്പിടിയില്‍നിന്നും ഒരു രാഷ്‌ട്രീയത്തിനോ ഭരണത്തലവനോ രക്ഷയില്ല. നവാസ് പുറത്തുപോകാന്‍ അഴിമതി വലിയ കാരണമാണെങ്കിലും അതിനോടൊപ്പം തന്നെ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ മൃദുസമീപനം പട്ടാളത്തെ പ്രകോപിപ്പിച്ചിരുന്നു. നവാസ് ഷെറീഫിന്റെ കാര്യത്തില്‍ പാക് സുപ്രീംകോടതിക്കുമേല്‍ പട്ടാളത്തിന്റെ സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നത്.

ഇന്ത്യയോടു പരമാവധി ശത്രുവായിത്തീരുക എന്നതാണ് പാക്‌നയം. ഈ ശത്രുതയുടെകൂടി പ്രതിനിധിയായിരിക്കണം അവിടത്തെ പ്രധാന മന്ത്രിമാര്‍ എന്നുള്ളതാണ് പാക്കിസ്ഥാനിലെ അപ്രഖ്യാപിത നിയമം. മതവും ഭീകരതയും പട്ടാളവും കൂടി കുട്ടിച്ചോറാക്കിയതിന്റെ ഉഛിഷ്ടമാണ് അവിടത്തെ രാഷ്‌ട്രത്തലവന്മാര്‍ ഭുജിക്കുന്നത്. ഇന്ത്യയിലേക്ക് നിരന്തരം ഭീകരത കയറ്റിയയക്കുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നടന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ അധികവും പാക്കിസ്ഥാനാണ്. ഒരു നവാസ് ഷെരീഫിന്റെയോ മറ്റാരുടേയുമെങ്കിലോ പുറത്താകലിന്റെ പേരില്‍ ഇല്ലാതാകുന്നതല്ല പാക്കിസ്ഥാനിലെ അഴിമതിയും അസമാധാനവും അശാന്തിയും. സിറിയയും അഫ്ഘാനിസ്ഥാനും ഇറാക്കുംപോലെ ആഭ്യന്തര യുദ്ധത്തില്‍ തീരാനിരിക്കുന്നതിന്റെ ആരംഭങ്ങള്‍ മാത്രമാണിതെന്ന് ബദല്‍വായനയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ നയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.