Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ധാന്യമണികളില്‍ അമൃത് പകരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 05:18 pm IST
in Varadyam

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് പണ്ട് നാടുവാഴികള്‍ കോട്ട കെട്ടിയിരുന്നത്. അത്തരം കോട്ടകളെ ‘ഫോര്‍ട്ട്’ എന്നും കോട്ടകെട്ടി സുരക്ഷിതമാക്കുന്ന ഏര്‍പ്പാടിനെ ‘ഫോര്‍ട്ടിഫിക്കേഷന്‍’ എന്നും ചരിത്രകാരന്മാര്‍ വിളിച്ചു. അതേ മാതൃകയില്‍ ആധുനിക കാലത്തും ഫോര്‍ട്ടിഫിക്കേഷന്‍ നടക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തെ ദൃഢപ്പെടുത്താനും കീടാണുക്കളുടെ ആക്രമണത്തില്‍ നിന്ന് അവനെ ചെറുക്കാനും. പേര് ഫോര്‍ട്ടിഫിക്കേഷന്‍ എന്നുതന്നെയാണെങ്കിലും ഇവിടെ കോട്ടകെട്ടുന്നത് പോഷകങ്ങളും വിറ്റാമിനുകളും കൊണ്ടാണ്. കെട്ടിയുയര്‍ത്തുന്നത് പോഷക ദാരിദ്ര്യം തടുക്കുന്നതിനാണ്. ലക്ഷ്യം അനാരോഗ്യത്തെയും രോഗാണുക്കളെയും ചെറുത്തു നില്‍ക്കുകയെന്നതും.

ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുന്ന മിക്ക ജനസമൂഹങ്ങളും അഭിമുഖീകരിക്കുന്ന ഒരു പൊതുപ്രശ്‌നമുണ്ട്. പോഷകക്കുറവുമൂലമുണ്ടാകുന്ന ആനാരോഗ്യവും അസുഖങ്ങളും. കാരണം അവരുടെ ഭക്ഷണത്തിലെ അത്യാവശ്യപോഷകങ്ങളുടെ കടുത്ത അഭാവം. ഇത്തരത്തിലുള്ള പോഷക ദാരിദ്ര്യം മൂലം ഗുരുതരമായി രോഗപീഡയ്‌ക്കടിപ്പെട്ടവര്‍ രണ്ട് ശതലക്ഷമെന്ന് ലോകാരോഗ്യ സംഘടനയുടെയും ലോക-ഭക്ഷ്യ കൃഷി സംഘടനയുടെയും കണക്കുകള്‍.

വിറ്റാമിനുകള്‍, പോഷകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ കുറവാണ് ഈ ജനസമൂഹങ്ങളെ വലയ്‌ക്കുന്നത്. കണക്കുകളെ വിശ്വസിക്കാമെങ്കില്‍, വികസ്വര രാജ്യങ്ങളിലെ 40 ശതമാനം കുട്ടികളുടെ വളര്‍ച്ചയും പോഷകക്കുറവുമൂലം മുരടിച്ചിരിക്കുന്നു. യുവതികളായ അമ്മമാരുടെ കാര്യവും മറിച്ചല്ല. അതുകൊണ്ടാണ്, ഈ ജനസമൂഹങ്ങളെ കരകയറ്റുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ അന്തര്‍ദേശീയ പോഷകാഹാര സമ്മേളനത്തില്‍ വന്ന് 159 ലോകരാജ്യങ്ങള്‍ 1992-ല്‍ പ്രതിജ്ഞയെടുത്തത്. ലോകാരോഗ്യ സംഘടനയുടെയും ഭക്ഷ്യ-കൃഷി സംഘടനയുടെയും നേതൃത്വത്തിലാണ് ഈ ലോക സമ്മേളനം വിളിച്ചു ചേര്‍ത്തത്.

ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍ എന്നതാണ് ഐക്യരാഷ്‌ട്ര സഭയുടെ ഏജന്‍സികള്‍ ലോക ജനതയെ രക്ഷിക്കാന്‍ കണ്ടെത്തിയ സൂത്രവാക്യം. അതായത് സുസ്ഥിര ഭക്ഷണത്തില്‍ ആവശ്യമുള്ള വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമായ അളവില്‍ ചേര്‍ത്തുകൊടുക്കുക. അരിയിലും ഗോതമ്പിലും ചോളത്തിലുമെന്നു വേണ്ട പാലിലും തൈരിലും ഉപ്പിലും വരെ ഇത്തരത്തില്‍ പോഷണങ്ങള്‍ കലര്‍ത്തി ആരോഗ്യം ദൃഢീകരിക്കാം.

ഒരു സ്ഥലത്തെ മണ്ണിന്റെ പ്രത്യേകതകള്‍ മൂലമോ, വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലമോ, കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തമോ ഭക്ഷണ വസ്തുക്കളില്‍ നിശ്ചിത പോഷകമൂല്യങ്ങള്‍ തരിമ്പും ഉണ്ടാവാതെ പോകുന്നു. മറ്റു ചിലപ്പോള്‍ ഭക്ഷണത്തിലെ അനാവശ്യ പദാര്‍ത്ഥങ്ങള്‍ വിറ്റാമിനുകളും മറ്റും ആഗിരണം ചെയ്യുന്നതിന് തടസ്സം നില്‍ക്കുന്നു. ചില സ്ഥലത്തെ ധാന്യമണികളില്‍ കാണുന്ന ഫൈറ്റോകെമിക്കലുകളായ പോളിഫിനോള്‍, ഫൈറ്റിക് ആസിഡ് തുടങ്ങിയവയും തേയിലയില്‍ കാണപ്പെടുന്ന ടാനിന്‍ പദാര്‍ത്ഥവും ഒക്കെ ഫോര്‍ട്ടിഫിക്കേഷന്റെ ശക്തി കണ്ടമാനം കുറയ്‌ക്കുമെന്നതും സത്യം. അതും പരിഹരിക്കണം.

ലോകത്ത് 87 രാജ്യങ്ങളില്‍ സുസ്ഥിര ഭക്ഷണത്തിനൊപ്പം പോഷകങ്ങള്‍ ചേര്‍ത്തുനല്‍കുന്ന ഏര്‍പ്പാട് നിലവിലുണ്ട്. 1953 ല്‍ സസ്യ എണ്ണയായ വനസ്പതിയില്‍ വൈറ്റമിന്‍ എ കൊണ്ട് ഫോര്‍ട്ടിഫിക്കേഷന്‍ നടത്തിയായിരുന്നു തുടക്കം. പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് 1986ല്‍ അയഡിന്‍ കൊണ്ട് ദൃഢപ്പെടുത്തിയ കറിയുപ്പ് ജനങ്ങളിലെത്തി. നാഷണല്‍ ഗോയിറ്റര്‍ നിയന്ത്രണ പദ്ധതി പ്രകാരം നടത്തിയതായിരുന്നു. ആ ഫോര്‍ട്ടിഫിക്കേഷന്‍. ഡാര്‍ജലിംഗ് ജില്ലയിലെ അമ്മമാരുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കുന്നതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഫോര്‍ട്ടിഫിക്കേഷനിലേക്ക് തിരിഞ്ഞുവെന്നത് പിന്നത്തെ കഥ. ഗോതമ്പില്‍ വൈറ്റമിന്‍ എ, ഫോളിക് ആസിഡ്, ഇരുമ്പ്, എന്നിവയുടെ ലഘുമാത്രകളാണ് അന്ന് കൂട്ടിയിളക്കി കൊടുത്തത്. 2006ല്‍ ഗുജറാത്തും തുടര്‍ന്ന് പല സംസ്ഥാനങ്ങളും ബംഗാളിനെ പിന്തുടര്‍ന്നെത്തി.

പക്ഷെ അന്ധമായി അനുകരിക്കുന്നതിനെ ചോദ്യം ചെയ്ത് വിമര്‍ശകരും രംഗത്തുണ്ട്. പല നാടുകളിലും കഴിയുന്നവരുടെ ഭക്ഷണശീലങ്ങളും ഭക്ഷണത്തിലെ സൂക്ഷ്മ മൂലകങ്ങളും വ്യത്യാസപ്പെട്ടിരിക്കുമെന്നതാണ് ഒരു വിമര്‍ശനം. അപ്പോള്‍ ഒരേയളവില്‍ സൂക്ഷ്മ പോഷണങ്ങള്‍ ചേര്‍ത്ത ഭക്ഷണം എല്ലാവര്‍ക്കും നല്‍കുന്നത് അപകടം വരുത്തി വയ്‌ക്കുമെന്നതാണ് അവരുടെ ശങ്ക. മറ്റ് ചിലയിടത്ത് ധാന്യങ്ങള്‍ സ്വയം കൃഷി ചെയ്തുണ്ടാക്കി കഴിക്കുന്ന സമൂഹങ്ങളിലേയ്‌ക്ക് അമൃതം പകര്‍ന്ന ധാന്യമണികള്‍ എത്തിച്ചേരില്ല തന്നെ.

വൈറ്റമിന്‍ സി അമിതമായി കൂടിയാല്‍ പൊണ്ണത്തടിയും പ്രമേഹവുമാണ് ഫലം. ഇരുമ്പിന്റെ അംശം കൂടിയാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളും പ്രമേഹവും ക്യാന്‍സറും വരെ വരാം. ഇനിയുമുണ്ട് പ്രശ്‌നം, ധാന്യമണികള്‍ കണ്ടുവരുന്ന ചില ഫൈറ്റോകെമിക്കലുകളും തേയിലയില്‍ കാണുന്ന ടാനിനുമൊക്കെ പോഷകത്തെ സ്വാംശീകരിക്കാനുള്ള മനുഷ്യന്റെ ജൈവികത കുറച്ചു കളയും. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഒഴിവാക്കുന്നതിന് ഭക്ഷണങ്ങളില്‍ പല രാജ്യങ്ങളും ഫോളേറ്റ് ചേര്‍ക്കാറുണ്ട്. പക്ഷേ ശരീരത്തില്‍ ഫോളിക് ആസിഡ് കൂടാന്‍ പാടില്ല. കൂടിയാല്‍ വിവിധ മരുന്നുകളോട് പ്രതികരിക്കുന്നതിനുള്ള ശരീരത്തിന്റെ ജൈവികമായ ശക്തി ക്ഷയിക്കും.

സൂക്ഷ്മ മൂലകങ്ങളും പോഷകങ്ങളും ആവശ്യത്തിലേറെ ആയാലും പ്രശ്‌നമത്രെ. ഫ്‌ളൂറിന്‍ ശരീരത്തില്‍ അല്‍പ്പം കൂടുതലെത്തിയാല്‍ പല്ലുകള്‍ക്ക് നിറം മാറ്റം സംഭവിക്കും. ഇനിയുമുണ്ട് ചിന്തിക്കേണ്ട കാര്യങ്ങള്‍.

ആഹാര സാധനങ്ങളുടെ സ്വഭാവം അറിഞ്ഞുമാത്രമേ ഫോര്‍ട്ടിഫിക്കേഷന്‍ നടത്താവൂ. കാല്‍സ്യം എല്ലിനു നല്ലതാണ്. പാലില്‍ അത് നന്നയി ഉണ്ടുതാനും. പക്ഷേ വൈറ്റമിന്‍ ഡി, ഫോളിക് ആസിഡ്, തുടങ്ങിയവ പാലിലുണ്ടെങ്കില്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തിന് കൂടുതല്‍ ശേഷികിട്ടും. പാലിലെ കൊഴുപ്പില്‍ വൈറ്റമിന്‍ എ വൈറ്റമിന്‍ ഡി, എന്നിവ നന്നായി ലയിച്ചു ചേരും. എന്നാല്‍ കൊഴുപ്പ് നീക്കം ചെയ്ത സ്‌കിം മില്‍ക്കില്‍ ഇവ തരിമ്പും കലരില്ല. ഫോര്‍ട്ടിഫിക്കേഷന്‍ മൂലം ഉത്പന്നങ്ങളുടെ വില കൂടാന്‍ ഇടയാക്കുമെന്ന ശങ്കയും ചില കേന്ദ്രങ്ങള്‍ പങ്ക് വയ്‌ക്കുന്നു.

ഭാരതത്തിലെ ബഹുസഹസ്രം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പോഷക ദാരിദ്യത്തിനെതിരെ കോട്ട കെട്ടി യുദ്ധത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, ഫോര്‍ട്ടിഫിക്കേഷന് വഴിതുറക്കുന്ന നിയമങ്ങളുടെ നക്കല്‍ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. വനിത-ശിശു വികസന വകുപ്പിന്റെയും സംയോജിത ശിശു വികസന പദ്ധതി (ഐ.സി.ഡി.എസ്) പ്രകാരം രണ്ടായിരത്തി ഇരുപതോടെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും പോഷകഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി അരി, ഗോതമ്പ്, പാല്‍, ഉപ്പ് തുടങ്ങി 46 ഇനം സുസ്ഥിര ഭക്ഷണങ്ങള്‍ അവര്‍ കണ്ടെത്തികഴിഞ്ഞു.

പക്ഷേ ശാസ്ത്രം അതിവേഗം മുന്നേറുകയാണ്. ഫോര്‍ട്ടിഫിക്കേഷന്റെ കോട്ടകള്‍ തന്നെ എത്രകാലം നില നില്‍ക്കുമെന്നുറപ്പില്ല. കാരണം ജൈവ സാങ്കേതിക വിദ്യ കുതിച്ചുമുന്നേറുകയാണ്. വൈകാതെ ഫോര്‍ട്ടിഫിക്കേഷന്റെ പ്രസക്തി ഇല്ലാതായേക്കാം. പിന്നെ ധാന്യങ്ങളില്‍ അമൃത് പകരുന്ന ജോലി ബയോടെക്‌നോളജി ഏറ്റെടുക്കും. വൈറ്റമിന്‍ എ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് അതിനുവേണ്ട ജീനൂകള്‍ സന്നിവേശിപ്പിച്ച നെല്ലുവിളയിച്ചു നല്‍കാന്‍ ശാസ്ത്രം ഇപ്പോഴേ തയ്യാര്‍. ഇരുമ്പ് പകരുന്ന ജീനുകള്‍ സന്നിവേശിപ്പിച്ച ഗോതമ്പും ഫോളിക്കാസിഡ് നിറഞ്ഞ അരിയുമൊക്കെ നമ്മുടെ അടുക്കളയിലെത്തും കാലം വിദൂരമല്ല തന്നെ. അതോടെ ഭക്ഷണത്തില്‍ ‘ഫോര്‍ട്ടു’ നിര്‍മ്മിക്കേണ്ട കാര്യം ആര്‍ക്ക് ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.