Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

‘അസദ് എന്ന അഭിനവ ഹിറ്റ്‌ലർ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:39 pm IST
in Special Article

ലോക ചരിത്രം പരിശോധിക്കുമ്പോൾ ഒരു പാട് സ്വേച്ഛാധിപതികളെ നമുക്ക് കാണാനാകും. ജനങ്ങളെ അടിച്ചമർത്തി തങ്ങളുടെ അധികാരം പരമാവധി ദുരുപയോഗം ചെയ്യുന്ന ഇക്കൂട്ടർക്ക് മാനുഷിക മൂല്യങ്ങളുടെ വില അൽപം പോലുമില്ലെന്ന് നിസംശയം പറയാനാകും. ഈ കാലഘട്ടത്തിൽ ഇതിനുള്ള ഉത്തമ ഉദാഹരണമാണ് സിറിയയിലെ ബാഷർ അൽ അസദ് എന്ന ഏകാധിപതി. തന്റെ ഭരണം തീർത്തും പരാജയമെന്ന് തിരിച്ചറിഞ്ഞ ജനങ്ങളെ കൊന്നൊടുക്കി അധികാരം കാത്ത് സൂക്ഷിക്കുന്ന അസദിനെ ഒരു അഭിനവ ഹിറ്റ്‌ലർ എന്ന് വേണമെങ്കിൽ പറയാം. സിറിയയിൽ ഉടലെടുത്ത ആഭ്യന്തര യുദ്ധത്തിന്റെ യഥാർത്ഥ കാരണക്കാരൻ ബാഷർ തന്നെയാണ്.

രാജ്യത്ത് അഴിമതി തുടർക്കഥയായ സാഹചര്യത്തിലാണ് അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിലും 2011 ല്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ തുടങ്ങിയത്. കുടുംബ ഭരണം രാജ്യത്തിന് നൽകിയത് തൊഴിലില്ലായ്‌മയും സാമൂഹ്യ അരക്ഷിതാവസ്തയുമായിരുന്നു. ഇതിനെതിരെ ഒരുപറ്റം ചെറുപ്പക്കാർ തുടങ്ങിയ സമരം എത്തിപ്പെട്ടത് രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഭ്യന്തര യുദ്ധത്തിലേക്കാണ്. അസദിനെ എതിർക്കുന്നവർ ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ) എന്ന വിമത സൈന്യം രൂപീകരിച്ചു. വിവിധ ഗോത്രങ്ങളും സൈന്യത്തിലെ സര്‍ക്കാര്‍ വിരുദ്ധരും ചേര്‍ന്നാണ് ഈ സൈനിക സംഘത്തിന് രൂപംനല്‍കിയത്.

ഇവർക്കെതിരെ അസദിന്റെ സൈന്യം നടത്തുന്ന ആക്രമണത്തിൽ കൊല്ലപ്പെടുന്നത് നിരവധി സാധാരണക്കാരാണ്. രാജ്യത്തിന്റെ പല നഗരങ്ങളും ആക്രമണങ്ങളിൽ തകർന്നടിഞ്ഞു. ലോക പൈതൃകഭൂപടത്തിൽ ഏറെ പ്രശ്സ്തിയുള്ള ആലപ്പോ നഗരം ചാരമായി മാറിയിരിക്കുകയാണിപ്പോൾ. വ്യോമാക്രമണവും ഹെലികോപ്റ്റര്‍ ബാരല്‍ ബോംബിങും ആയിരക്കണക്കിന് സാധാരണ ജീവിതങ്ങളെ തൂത്തെറിഞ്ഞു. ഇതിൽ കൊല്ലപ്പെടുന്നവരിൽ ഏറിയ പങ്കും സ്ത്രീകളും കുഞ്ഞുങ്ങളുമാണ് എന്നത് ഏറെ ദു:ഖകരമായ സംഗതിയാണ്. ഇപ്പോഴും സിറിയയിലെ പല നഗരങ്ങളിലും നിന്നും ജനങ്ങൾ യൂറോപ്പിലേക്കും മറ്റ് കുടിയേറിക്കൊണ്ടിരിക്കുകയാണ്.

ആറ് വർഷത്തിലധികമായി നിലനിൽക്കുന്ന യുദ്ധത്തിൽ ഗുരുതരമായ മനുഷ്യാവകാശധ്വംസനം നടന്നതായി ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ കണക്കുപ്രകാരം എകദേശം നാലര ലക്ഷം പേർ കൊല്ലപ്പെടുകയും 40 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തു എന്നാണു വിലയിരുത്തൽ. അസദിന്റെ ക്രൂരതയ്‌ക്കൊപ്പം ഭീകരസംഘടയായ ഐഎസിന്റെ ആക്രമണം കൂടിയായപ്പോള്‍ സിറിയയുടെ മണ്ണിൽ ചോരപ്പുഴ ഒഴുകാൻ തുടങ്ങി. ഇപ്പോൾ ക്രൂരതയുടെ അങ്ങേയറ്റം വരെ ഐ.എസ് അവിടെ ചെയ്തു കഴിഞിരിക്കുന്നു.

അധികാരത്തിനു വേണ്ടി അസദ് ഭരണകൂടം സ്വന്തം ജനങ്ങളെ തന്നെ കൂട്ടക്കൊല ചെയ്യുമ്പോൾ നഷ്ട്മാകുന്നത് രാജ്യത്തിന്റെ ഭാവി തലമുറയെ തന്നെയാണ്. അതോടൊപ്പം വിശുദ്ധ യുദ്ധത്തിന്റെ പേരിൽ ഭീകരത എളുപ്പത്തിൽ പടർത്താൻ ഐഎസിന് സഹായകമാകുകയും ചെയ്യും.

ഇവിടെ ഒരു കാര്യം വിസ്മരിക്കാൻ സാധിക്കില്ല, പേരുകേട്ട പല ഏകാധിപതികളെയും തെരുവിൽ ജനങ്ങൾ തന്നെയാണ് കൊലപ്പെടുത്തിയത്. ഫാസിസ്റ്റായിരുന്ന മുസോളിനിയെ കൊലപ്പെടുത്തി ജനങ്ങൾ നഗരമധ്യത്തിൽ തലകീഴായി കെട്ടിത്തുക്കിയതും ഗദ്ദാഫിയെ പരസ്യമായി വിമതർ മർദ്ദിച്ച് വെടിവച്ച് കൊലപ്പെടുത്തിയതും ഇതിന് ഉദാഹരണമാണ്. അധികാരം എന്നത് എപ്പോഴും തങ്ങൾക്ക് ശക്തി നൽകുമെന്ന അഹങ്കാരം ബാഷർ അൽ അസദിനും ഒരു നാൾ ഉപേക്ഷിക്കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

Kerala

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.