Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടുകൊമ്പന്റെ കീഴടങ്ങല്‍ സമ്മിശ്ര പ്രതികരണവുമായി അട്ടപ്പാടി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 10:13 pm IST
in Palakkad

അഗളി: നാട് വിറപ്പിച്ച കാട്ടുകൊമ്പന്റെ ശല്യം ഒഴിഞ്ഞതില്‍ സമ്മിശ്ര പ്രതികരണവുമായി അട്ടപ്പാടി നിവാസികള്‍.

നാല് വര്‍ഷത്തോളമായി മരണ ഭീതി മുഴക്കി അജയ്യനായി നടന്ന കൊമ്പന്‍ അനുസരണ പഠിക്കാനായി കോടനാട്ടിലേക്ക് വണ്ടി കയറിയതില്‍ ഒരു വിഭാഗത്തിന് ആശ്വാസവും മറു വിഭാഗത്തിന് നിരാശയുമാണ്.

നിത്യേന പീലാണ്ടിയുടെ വാര്‍ത്ത കേട്ടുകൊണ്ടിരുന്നവര്‍ക്ക് അതിന്റെ രസച്ചരട് മുറിഞ്ഞതിന്റെ ആവലാതി. ആന ഭീതി മൂലം വലഞ്ഞ കര്‍ഷകര്‍ക്ക് മന:സമാധാനം തിരിച്ച് കിട്ടിയതിന്റെ ആശ്വാസം. അട്ടപ്പാടിയിലെ സ്വാദിഷ്ഠമായ ചക്കയുടേയും മാങ്ങയുടേയും രുചിയറിഞ്ഞതില്‍ പിന്നെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് മാത്രമായിരുന്നു ‘പീലാണ്ടി’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കൊമ്പന്റെ താമസം.

ഏറ്റവും അവസാനം കൊമ്പന്റെ കൊലവിളിക്കിരയായ കട്ടേക്കാട് സ്വദേശിയാണ് പീലാണ്ടി. അതില്‍ പിന്നെ കൊമ്പനും ആ പേര് വീണു. അട്ടപ്പാടിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ തൊണ്ടാം പുത്തൂരില്‍ പുളിയുടെ സീസണായാല്‍ കൊമ്പന്‍ താത്കാലികമായി അട്ടപ്പാടിയോട് വിട പറയും. ചക്ക സീസണില്‍ തിരിച്ച് അട്ടപ്പാടിയിലേക്ക്. കാലിത്തീറ്റയായിരുന്നു ആശാന്റെ മറ്റൊരു പ്രിയവിഭവം. കട്ടേക്കാട് സ്വദേശി രാജേന്ദ്രന്റെ വീട് രണ്ട് തവണ തകര്‍ക്കാന്‍ പ്രേരണആയതും ഈ ഭ്രമം തന്നെ.

നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇക്കാലയളവില്‍ അട്ടപ്പാടി സാക്ഷിയായി. പ്രാദേശിക ഭരണ കൂടത്തിന്റെ അലസതയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുട അനാസ്ഥയും ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ജീവനെയെങ്കിലും രക്ഷിക്കാമായിരുന്നു. അട്ടപ്പാടിയുടെ ഭരണം കൈയ്യാളുന്ന സിപിഎമ്മില്‍ തന്നെ ഇതിന്റെ പേരില്‍ ഭിന്നത ഉണ്ടായി.

കല്‍ക്കണ്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ്, ഷോളയൂര്‍ നെല്ലിപ്പതി ഫോറസ്റ്റ് ഓഫീസുകള്‍ എന്നിവ നിരവധി തവണ ഉപരോധിച്ചു. മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് പല തവണ ജനങ്ങള്‍ തടഞ്ഞു. ആനയെ ഓടിക്കാന്‍ ഉപകരണങ്ങളില്ലെന്ന മുടന്തന്‍ ന്യായങ്ങളാണ് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പീലാണ്ടിയുടെ മരണത്തോടെ രോഷം പൂണ്ട പൊതു ജനം ഗൂളിക്കടവില്‍ റോഡുപരോധിച്ചു.

തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഒറ്റപ്പാലം സബ് കളക്റ്റര്‍ പി.ബി.നൂഹ് ,മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ജയപ്രകാശ്, തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ്, അഗളി ഡി.വൈ.എസ്.പി.ടി.കെ.സുബ്രഹ്മണ്യന്‍ ,എസ്.ഐമാരായ എസ്.സുബിന്‍, രാജേഷ് അയോടന്‍ എന്നിവര്‍ പൊതുജന പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ സൗരോര്‍ജ്ജ മതില്‍ നിര്‍മ്മിക്കുക, ട്രഞ്ചുകള്‍ നിര്‍മ്മിക്കുക, വനഭൂമിയിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കുക, വനാതിര്‍ത്തിയോട് ചേര്‍ന്ന് 510 കിലോമീറ്റര്‍ വ്യത്യാസത്തില്‍ വലിയ കുളങ്ങള്‍ നിര്‍മ്മിച്ച് വന്യ മൃഗങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കുക, വനത്തിനുള്ളില്‍ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക, കാടിനുള്ളില്‍ മഴക്കുഴികള്‍ നിര്‍മ്മിക്കുക, നായാട്ടും മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരോധിക്കുക എന്നിവയായിരുന്നു തീരുമാനങ്ങള്‍.

എന്നാല്‍ ഇതിലൊന്നും തന്നെ പ്രാവര്‍ത്തികമായില്ല. പ്രാദേശിക ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഇതിന് അടിസ്ഥാന കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.