ജൂലൈ ആദ്യവാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായി ഇസ്രായേൽ മണ്ണിലേക്ക് ഭാരതത്തിന്റെ ഒരു പ്രധാനമന്ത്രി സന്ദർശനം നടത്താൻ പോകുന്നു എന്നത് ഇരു രാജ്യങ്ങളും ഏറെ ആകാംഷപൂർവ്വമാണ് ഉറ്റു നോക്കുന്നത്.
ഇസ്രായേലുമായി മികച്ച സഹകരണ പദ്ധതികൾ അവിഷ്കരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനമെന്നാണ് മനസിലാക്കേണ്ടത്. മുൻ കേന്ദ്ര സർക്കാർ ഇസ്രായേലുമായി മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യമാണ് മോദിക്കുള്ളത്. കഴിഞ്ഞ ആഴ്ച ഇസ്രായേലിൽ നടന്ന ദേശീയ ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചിരുന്നു.
അദ്ദേഹം ആംശസകൾ രേഖപ്പെടുത്തിയ ഉടൻ തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിരിച്ച് മോദിയോട് നന്ദിയറിക്കുകയും ചെയ്തു. ” താങ്കളുടെ ആശംസകൾക്ക് നന്ദി, നിങ്ങളുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായി തന്റെ ജനത കാത്തിരിക്കുകയാണ്” – നെതന്യാഹു ട്വിറ്ററിൽ കുറിച്ചിട്ടു.
ജൂലൈയിൽ മോദി നടത്തുന്ന സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പിടാൻ ഏറെ സാധ്യതയുണ്ട്. സാമ്പത്തിക, സൈനിക കരാറുകൾക്ക് പുറമെ ഇന്റലിജൻസ് മേഖലകളിലും ഇരു രാജ്യങ്ങളും പുതിയ ഉടമ്പടികൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഭാരതത്തിന് സൈനിക ഉപകരണങ്ങൾ നൽകുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. 1.1 ബില്ല്യൻ ഡോളറിന്റെ കരാറാണ് ഇവ.
കഴിഞ്ഞയാഴ്ച 200 കോടി ഡോളറിന്റെ മിസൈലുകള്‍ ഇന്ത്യക്ക് നല്‍കാനുള്ള കരാറില്‍ ഇസ്രയേല്‍ ഒപ്പുവച്ചിരുന്നു. മോദിയുടെ സന്ദർശനത്തോടെ രണ്ട് പ്രധാന സൈനിക കരാറുകൾ നിലവിൽ വരും. ഇന്ത്യൻ ആർമിക്കായി സ്പൈക്ക് ആന്റി ടാങ്ക് മിസൈലും ഇന്ത്യൻ നാവിക സേനക്കായി ബാരക്-8 എയർ ഡിഫൻസ് മിസൈലുമാണ് ഇവയിൽ പ്രധാനമായിട്ടുള്ളത്.ഇതിനു പുറമെ രണ്ട് വർഷത്തേക്ക് 8000 മിസൈലുകൾ നൽകാനും ധാരണയാകും.
ഐക്യരാഷ്ട്രസഭ വേദികളില്‍ നിരവധി തവണ മോദിയും നെതന്യാഹുവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 2015 ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചക്കോടിയില്‍ പങ്കെടുത്തപ്പോള്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. 1992 ല്‍ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: