കൊടകര: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് വഞ്ചിച്ചു എന്ന പരാതിയില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊടകര സി.ഐ. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി സ്വദേശി കൊന്നക്കല്‍ വീട്ടില്‍ അബ്ദുള്ള മകന് മുഹമ്മദ് ഷാഫി(37)യാണ് അറസ്റ്റിലായത്.
കോടാലി സ്വദേശിയായ32 വയസ്സുള്ള അവിവാഹിതയായ യുവതിയെ പത്രത്തിലെ വിവാഹ പരസ്യം കണ്ട് ഫോണ്‍ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു പ്രതി. ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ കെ.എസ്.എഫ്.ഇ.ഉദ്യോദസ്ഥനാണെന്നാണ് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചത്. യുവതി കല്യാണത്തിനായി കരുതി വച്ചിരുന്ന 8000 രൂപ കൈക്കലാക്കിയ ഇയാള്‍ 2017 ജനുവരി മാസത്തില്‍ യുവതിയുമായി മധുര,പളനി,കോയമ്പത്തൂര്‍,പാലക്കാട്,മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് പോയി ശാരീരികമായി പീഡിപ്പിച്ചു.
അവസാനം ഒരു ബ്യുട്ടി പാര്‍ലറില്‍ ഉപേക്ഷിച്ച് മുങ്ങിയെന്നാണ് യുവതി ജനുവരയില്‍ വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര സി.ഐ. കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇന്നലെ മഞ്ചേരിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. അവിവാഹിതനെന്ന് യുവതിയെ വിശ്വസിപ്പിച്ച ഇയാള്‍ മുമ്പ് വിവാഹിതനും ഭാര്യയെ മൊഴി ചൊല്ലിയ ആളുമാണെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി പോലീസ് പറഞ്ഞു. നിലവില്‍ ഇയാള്‍ക്ക് മറ്റൊരു ഭാര്യയുമുണ്ട്.
സി.ഐ.യെ കൂടാതെ അഡീഷണല്‍ എസ്.ഐ. വിജയരാജന്‍, സിപിഒമാരായ ടി.ബി.സുനില്‍, പി.ഐ.ദിനേശന്, സുരേഷ്ബാബു, മുഹമ്മദ് റഷീദ്, ജിനുമോന്‍, കെ.കെ.ബിജു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: