തൃശൂര്‍: ഒളരി മദര്‍ ആശുപത്രിയില്‍ ഗുണ്ടാനേതാവ് സന്ദീപിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളായ പുതൂര്‍ക്കര സ്വദേശി തട്ടില്‍ വീട്ടില്‍ മെല്ഡോ, കല്ലൂര്‍ വീട്ടില്‍ ഷിയോണ് എന്നിവരെയാണ് വെസ്റ്റ് സിഐ വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുണ്ടാനേതാവ് കടവി രഞ്ജിത്തിന് കഞ്ചാവ് എത്തിച്ച് നല്‍കുന്നതിനെ ചോദ്യം ചെയ്യാനാണ് പുതൂര്‍ക്കരയില്‍ മെല്‍ജോയും സംഘവും തമ്പടിച്ചിരുന്ന സ്ഥലത്ത് സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. തുടര്‍ന്നുള്ള വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചു. ഉടന്‍ സന്ദീപും സുഹൃത്ത് റിജീഷും സ്കൂട്ടറില്‍ ഒളരി മദര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പിന്തുടര്ന്നെത്തിയ മെല്ജോനും, ഷിയോണും ചേര്‍ന്ന് ആശുപത്രിയിലെത്തി സന്ദീപിനെ വാളുകൊണ്ട് വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെസ്റ്റ് എസ്ഐ – ജോണ്സണ്, സീനിയര്‍ സിപിഒ – അനില്‍, സിപിഒ മാരായ പ്രിന്‍സ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: