ചാലക്കുടി: എതിര്‍പ്പുകളെ അവഗണിച്ച് അതിരപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത്. പദ്ധതിക്കെതിരെ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചുകൊണ്ട് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.പി.രാജേന്ദ്രനാണ് പദ്ധതിക്കെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയത്. സി.കെ. ചന്ദ്രപ്പന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസിന്റെ ആഭിമുഖ്യത്തിലായിരുന്നു ജാഗ്രതാ സദസ്.
ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതിയുടെ പേരിലാണ് വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഒരിക്കലും നടപ്പിലാക്കുവാന്‍ കഴിയാത്ത പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതിയെന്നും കണ്‍വെന്‍ഷനില്‍ കെ.പി.രാജേന്ദ്രന് പറഞ്ഞു. ഇടതുമുന്നണി പ്രകടന പത്രിക അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ പറയാത്ത വിഷയങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് അറിയില്ല.
പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതം ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്ന പദ്ധതി നടപ്പിലാക്കുവാന്‍ വാശിപിടിക്കുന്നത് ജനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നല്ലതല്ല. മനുഷ്യ നിര്‍മ്മിതമായ അബദ്ധങ്ങളാണ് പല പ്രകൃതി ദുരുന്തങ്ങള്ക്കും കാരണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും വില കുറച്ച് വൈദ്യുതി ലഭിക്കുമ്പോഴാണ് ഇരട്ടി തുക ചെലവ് വരുന്ന അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്ന് പുഴ സംരക്ഷണ സമിതി കണ്‍വീനര്‍ എസ്.പി. രവി പറഞ്ഞു. പി.കെ.ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.ജയശങ്കര്‍ മോഡറേറ്ററായിരുന്നു. അഡ്വ.പി.വസന്തം, അഡ്വ.സി.ബി.സ്വാമിനാഥന്, കെ.കെ.ഷെല്ലി, എ.കെ.ചന്ദ്രന്, പി.എ.അസീസ്, പി.വി.വിവേക്, അഡ്വ.ലാജു ലാസര്‍, അഡ്വ.പോളി കണിച്ചായി, വി.എം.ടെന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: