വരന്തരപ്പിള്ളി: മേഖലയില്‍ അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകമാകുന്നു. പൗണ്ട്, കിണര്‍, വേലൂപ്പാടം എന്നിവിടങ്ങളിലാണ് കള്ളനോട്ടുകള്‍ എത്തിയിരിക്കുന്നത്. മേഖലയിലെ ചെറുകിട വ്യാപാര കേന്ദ്രങ്ങളിലാണ് കള്ളനോട്ടുകള്‍ എത്തിയിട്ടുള്ളത്. സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് കള്ളനോട്ട് തിരിച്ചറിയുവാന്‍ സാധിക്കാത്തത് ഇവരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. നോട്ടുകളുമായി ചില വ്യാപാരികള്‍ ബാങ്കില്‍ എത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിയുന്നത്. മേഖലയിലെ നിരവധി വ്യാപാരികള്‍ക്കാണ് ഇതുപോലെ അബദ്ധം സംഭവിച്ചിരിക്കുന്നത്.
അഞ്ഞൂറിന്റെ ഒറിജിനല്‍ നോട്ടുകളോട് ഏറെ സാമ്യമുള്ള കള്ളനോട്ടുകളാണ് മേഖലയില്‍ വ്യാപിക്കുന്നത്.നോട്ടില്‍ ഗാന്ധിജിയുടെ ഫോട്ടോയുടെ മുകള്‍വശത്തായി നിറം മങ്ങിയ നിലയിലും, സെക്യൂരിറ്റി ത്രെഡ് പച്ച നിറത്തിലുമാണ്. കള്ളനോട്ട് നെടുകെ കീറാന്‍ കഴിയുന്ന നിലയിലാണ്. എന്നാല്‍ കച്ചവടക്കാര്‍ക്ക് കള്ളനോട്ട് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. ഒറിജിനല്‍ നോട്ടിലെ സെക്യൂരിറ്റി ത്രഡ് പച്ചയും നീലയും നിറങ്ങള്‍ മാറിമറിയുന്ന നിലയിലാണ്. നോട്ടിന്റെ പേപ്പര്‍ നിലവാരം കുറഞ്ഞ രീതിയിലാണ് ഉള്ളത്. എന്നാല്‍ കള്ളനോട്ടിന്റെ സെക്യുരിറ്റി ത്രെഡ് പച്ച നിറത്തിലുള്ളതാണ്, ഈ ഒരു വ്യത്യാസം മാത്രമാണ് കള്ളനോട്ടാണെന്ന് തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ അമ്പതിന്റയും നൂറിന്റെയും കള്ളനോട്ടുകള്‍ വ്യാപകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: