ഗുരുവായൂര്‍: ഉത്സവ പറമ്പുകള്‍ക്ക് ആറു മാസത്തേക്ക് വിട നല്കി മധുസൂദനന് നമ്പൂതിരി ഇനി ഗുരുവായൂരപ്പന്റെ പാദസേവനത്തിന്. കലയുടെ ഗ്രാമത്തില്‍ നിന്നും ഈ കലാകാരന് ഇടവേള നല്കുമ്പോള് മച്ചാട് ഗ്രാമത്തിന് ഇഷ്ടക്കുറവൊന്നുമില്ല. ലോകപ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സ്വന്തം ഗ്രാമത്തില്‍ നിന്ന് ഒരാളെത്തുമ്പോള്‍ ഗ്രാമം ആനന്ദത്തിലാണ്.
ഉച്ചപൂജ നറുക്കെടുത്തുകഴിഞ്ഞപ്പോള് മദുസദനന് നമ്പൂതിരിയുടെ മൊബൈല്‍ഫോണിലേക്ക് കലാഗ്രാമത്തില്‍ നിന്നുള്ള കോളുകളായിരുന്നു. ഒപ്പം നിന്ന് കൊട്ടിയവരും മറ്റു വാദ്യ വിദ്വാന്മാരും വിളിച്ചും സന്ദേശം അയച്ചും ഒപ്പംകൂടി.
മൂന്ന് പതിറ്റാണ്ട് കാലമാണ് മദ്ദളത്തില്‍ മധുസൂദനന് നമ്പൂതിരിയുടെ കലാപരിചയം ശാന്തിവൃത്തിയോടൊപ്പം തന്നെ പതിനാറം വയസ്സില്‍ കൊട്ടി തുടങ്ങി. അച്ചനൊപ്പം പൂജക്ക് പോകുമെങ്കിലും പൂജ കഴിഞ്ഞെത്തിയാല്‍ ഉത്സവ പറമ്പുകളായിരുന്നു ഹരം. പല്ലാവൂര്‍ മണിയന് മാരാര്‍, കുഞ്ഞുകുട്ടന്‍മാരാര്‍, കുഴൂര്‍ ചന്ദ്രമാരാര്‍, കലാമണ്ഡലം പരമേശ്വരന് തുടങ്ങിയ പ്രശസ്തര്‍ക്കൊപ്പം മദ്ദളത്തില്‍ നിരക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മദ്ദളത്തിന് പുറമെ കഥകളിയും പരിശീലിച്ചിട്ടുള്ള മധുസൂദനന് നമ്പൂതിരി സന്താനഗോപാലത്തിലെ കൃഷ്ണനായും ഉത്തരാസ്വയംവരത്തിലെ വില്ലനായും വേഷം ഇട്ടു. കലാമണ്ഡലം കൃഷ്ണകുമാറാണ് കഥകളിയില്‍ ഗുരു. മദ്ദളത്തില്‍ ചെര്‍പ്പുളശേരി ശിവനും കലാമണ്ഡലം നമ്പീശന് ആശാനുമാണ് ഗുരുക്കന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: