മാള: തന്നെ ജയിലിലാക്കാന്‍ എഴുതിക്കൊടുത്ത സുധീരന് പാപി പോയപ്പോള്‍ പാതാളവും പോയ അവസ്ഥയിലാണെന്ന്എസ്എന്ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കോണ്‍ഗ്രസിലെ അതികായനായ ഉമ്മന്‍ ചാണ്ടിയെ ഒതുക്കാന്‍ വന്ന സുധീരന് സ്വയം ഒതുങ്ങിപ്പോയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മാള എസ്.എന്‍.ഡി.പി.യൂണിയനിലെ കുഴൂര്‍ ശാഖയില്‍ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
തന്നെ തകര്‍ക്കാന്‍ ശ്രമിച്ച വി.എസ്.അച്യുതാനന്ദന് മൂലയില്‍ പോയ നിലയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ഇതര സമുദായക്കാര്‍ ആരും എസ്.എന്‍.ഡി.പി.യെ എതിര്‍ക്കുന്നില്ലെന്നും രാഷ്ട്രീയക്കാര്‍ പറഞ്ഞാല്‍ സ്വന്തം അച്ഛന്റെ തല വെട്ടുന്നവരാണ് ചില ഈഴവര്‍.ജാതി വിവേചനം ഉള്ളതിനാലാണ് ജാതി ചിന്ത ഉണ്ടാകുന്നതെന്നും ജാതി പറയേണ്ടി വരുന്നതെന്നും ആദ്ദേഹം പറഞ്ഞു.ജാതിക്കധിഷ്ഠിതമായ ചട്ടങ്ങളും ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.മാറിമാറി വന്ന സര്‍ക്കാരുകള്‍ സാമൂഹ്യനീതി നടപ്പാക്കിയില്ല.എസ്.എന്‍.ഡി.പി.യോഗത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്തവും വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശാഖ പ്രസിഡന്റ് വാഴൂര്‍ വിജയന് അധ്യക്ഷത വഹിച്ചു.ഗുരുദേവ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ആത്മീയാചാര്യന് ഡോ.ടി.എസ്.വിജയന് തന്ത്രി കാര്‍മ്മികത്വം വഹിച്ചു.യോഗം കൗണ്‍സിലര്‍ ജയന്തന് പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.അസിസ്റ്റന്റ് സെക്രട്ടറി ബേബി റാം,യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി വൈസ് ചെയര്മാന് സജീവ്കുമാര്‍ കല്ലട,മാള യൂണിയന് പ്രസിഡന്റ് പി.കെ.സാബു,യോഗം ബോര്‍ഡ് മെമ്പര്‍ രജീഷ് മാരിയ്ക്കല്‍,ടി.എന്‍.ബേബി,എം.കെ.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുദേവ പ്രതിമയ്ക്ക് വേണ്ടി ഇരുപത് ശതമാനം തുക നല്കിയ കെ.ടി.ഫ്രാന്‍സിസ്,ശില്‍പ്പി ബെന്നി പണിക്കര്‍,മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഇ.പി.രാജീവ്,ഇ.ആര്.മോഹനന് എന്നിവരെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉപഹാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: