തൃശൂര്‍: ആസുരതക്കെതിരെ ദൈവീകായ ഹൈന്ദവതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍.
ഹിന്ദുഐക്യവേദിയുടെ ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ ഹിന്ദുസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഹിന്ദുക്കളുടെ ഹിന്ദുത്വ മനോഭാവം കുറഞ്ഞുവരുന്നതാണ്. ജീവിക്കാന്‍ വേണ്ടി നികുതി നല്കിയ കാലഘട്ടത്തില്‍ നിന്നുമാറി ഇന്ന് ഭാരതം കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇന്നും കാവിയെ വെറുക്കുന്നവരും ക്ഷേത്രഉത്സവങ്ങളെ അലങ്കോലമാക്കുന്നവരുമായ ഒരു വലിയ വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് അതിന് നേതൃത്വം നല്‍കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള ശുദ്ധജലം ഒഴുക്കിക്കളയുന്ന അവസ്ഥയിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുന്നു.
ഉദ്ഘാടന സഭയില്‍ ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.മധുസൂധനന് സ്വാഗതം പറഞ്ഞു. ഹരിമുള്ളൂര്‍ നന്ദി രേഖപ്പെടുത്തി. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്ന കെ.പി.ഹരിദാസ്, ഇ.എസ്.ബിജു, സംസ്ഥാന സെക്രട്ടറി പി.സുധാകരന് എന്നിവര്‍ ക്ലാസെടുത്തു.
ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന പൂരം പോലുള്ള ഉത്സവങ്ങള്‍ നടത്തണമെന്നും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും നിയമസഭ മണ്ഡലങ്ങളുടെ മതാടിസ്ഥാനത്തിലുള്ള പുനര്‍ നിര്‍ണയം പുനപരിശോധിക്കണമെന്നും പൊതുശ്മശാനങ്ങള്‍ നവീകരിക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
കെ.കേശവദാസ്, വി.ബാബു, നന്ദകുമാര്‍ കൊടകര എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സമാപനസഭയില്‍ കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.കേശവദാസ് സ്വാഗതവും ജില്ല സഹസംഘടനാ സെക്രട്ടറി പി.എന്‍.അശോകന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: