ചാലക്കുടി: സംസ്ഥാനത്ത് വ്യാപകമായി സ്വകാര്യ കേബിള്‍ നെറ്റ്വര്‍ക്കിന്റെ സംപ്രേഷണ കേബിളുകള്‍ നശിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിലായി. പാലക്കാട് കുഴല്‍മന്ദം കളരിക്കല്‍ സാന്സനെ(27)യാണ് ചാലക്കുടി എസ്.ഐ ജയേഷ് ബാലനും സംഘവും പിടികൂടിയത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ കേബിളുകളാണ് പ്രതികള്‍ നശിപ്പിച്ചിരിക്കുന്നത്. അഞ്ചാം തീയതി ഇയാളടങ്ങുന്ന സംഘം എറണാകുളം, തമ്മനം, ചാലക്കുടി, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് പട്ടാമ്പി, പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടങ്ങളില്‍ വാഹനത്തില്‍ സഞ്ചരിച്ച് വ്യാപകമായി ഏഷ്യാനെറ്റിന്റെ കേബിള്‍ ഇന്റര്‍നെറ്റ് ശൃഖംലകള്‍ നശിപ്പിക്കുകയായിരുന്നു.
ആംപഌഫയറുകള്, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍, നോബുകള്‍ മുതലായവ മോഷണം പോയതായാണ് പ്രാഥമിക നിഗമനം. ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ് ബാലനും സംഘവും നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതിന് മുമ്പും കേബിള്‍ ശൃംഖലകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായി നാശ നഷ്ടം വരുന്നത് ആദ്യമായിട്ടാണെന്ന് പറയുന്നു.
എറണാകുളം ഇന്‍ഫോ പാര്‍ക്ക്, കൊരട്ടി ഇന്‍ഫോ പാര്‍ക്ക് എന്നിവിടങ്ങളിലെ അഞ്ച് ലക്ഷത്തോളം ഉപഭോക്തക്കാളുടെ പ്രവര്‍ത്തനമാണ് ഇത് മൂലം താറുമാറായത്. ആധുനിക ടെക്നോളജി ഉപയോഗിച്ച് മാത്രം ചെയ്യുവാന്‍ കഴിയുന്ന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലായത്. എ.എസ്ഐ ഷാജു എടത്താടന്‍,സിപിഒമാരായ പി.എം മൂസ, ഇ.എസ്.ജീവന്, ഷിജോ തോമസ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: