ചാലക്കുടി: പൊതുജനങ്ങള്‍ക്ക് ബാധകമായ നിയമം നഗരസഭക്ക് ബാധകമല്ല. ചാലക്കുടി നഗരസഭ ബസ് സ്റ്റാന്റില്‍ നിര്‍മ്മാണം പൂര്ത്തിയിരിക്കുന്ന പുതിയ കെട്ടിടം ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് പരാതി. നിയമ ലംഘനം നടത്തി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വലിയ തുകക്ക് ലേലം ചെയ്തു കൊടുക്കുകയും ചെയ്തു.
കെട്ടിടത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ശരിയായ വഴിയോ പാര്‍ക്കിങ്ങ് സൗകര്യമോ ഇല്ലാതെയാണ് ലക്ഷങ്ങള്‍ക്ക് മുറി ലേലം ചെയ്തിരിക്കുന്നത്. ആറ് മുറികളില്‍ മൂന്ന് എണ്ണമാണ് കഴിഞ്ഞ ദിവസം ലേലം ചെയ്തത്. പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുമ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം വേണമെന്നാണ് നിയമം. സ്വകാര്യ വ്യക്തികള്‍ കെട്ടിടം നിര്‍മ്മിച്ചാല്‍ ഇതെല്ലാം ഉണ്ടിയിരുന്നാല് മാത്രമെ നഗരസഭ കെട്ടിടത്തിന് നമ്പര്‍ നല്കു. എന്നാല്‍ നഗരസഭ നിര്‍മ്മാണം പൂര്ത്തിയാക്കിരിക്കുന്ന കെട്ടിടത്തിന് ഈ സൗകര്യമൊന്നുമില്ല. നിലവിലെ ബസ് സ്റ്റാന്റിലൂടെ വേണം വാഹനങ്ങള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍.
ബസ് സ്റ്റാന്റിലൂടെ മറ്റു സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്താല്‍ ട്രാഫിക് പോലീസ് പിഴ ചുമത്തും.നിയമങ്ങള്‍ ഇങ്ങനെയിരിക്കെയാണ് എല്ലാ വിധ നിയമങ്ങളേയും കാറ്റില്‍ പറത്തി നഗരസഭ തന്നെ കെട്ടിടം നിര്‍മ്മിച്ച് ലേലം ചെയ്തിരിക്കുന്നത്.
നാല്‍പ്പത് ലക്ഷം മുതലാണ് ഓരോ മുറിയുടേയും ലേല തുക. മാസം നാലായിരത്തോളം രൂപ വേറെ മാസ വാടകയും നല്‍കണം. ഇത്രയും തുക നല്കി വ്യാപാരം നടത്തുന്നവര്‍ക്ക് കൃത്യമായ വഴിയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലവും നല്കുവാന് നഗരസഭ അധികൃതര്‍ തയ്യാറാവാണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: