തൃശൂര്‍: കുരിയച്ചിറയില്‍ വെച്ച് ആക്രമണത്തില്‍ പരിക്കേറ്റ സാംസണ്, കൊല്ലപ്പെട്ട ആല്വിന് എന്നിവരെ ആക്രമിച്ച കേസിലെ നാലാം പ്രതിയായ പുളിക്കാടന്‍ ആല്വിന് (23) വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ഗുണ്ട കടവിരഞ്ജിത്തിന്റെ സംഘാംഗമായ ആല്വിന്, സാംസണ് എന്നിവര്‍ രഹസ്യമായി കഞ്ചാവ് വില്പ്പ നടത്തിവന്നിരുന്ന നാലാം പ്രതിയുമായി മാസപ്പടി വിഹിതം നല്‍കാത്തതിനെ സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. പ്രശ്നം പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് കിരണും കിരണിന്റെ അളിയനും ഈ കേസിലെ രണ്ടാം പ്രതി പ്രശാന്തും ചേര്‍ന്ന് ഫോണ്‍ ചെയ്ത് ആല്‍വിനേയും സാംസണെയും കുരിയച്ചിറയിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ആല്വിന് മരിച്ചു. പ്രതികളായ പ്രശാന്ത്, ബിനോയ്, ജിന്സണ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി എട്ടിനാണ് കുരിയച്ചിറയില്‍ കനാല്‍ റോഡില്‍ കുരിശുപറമ്പില്‍ ആല്ബിന്(28) തലയ്ക്ക് ഇരുമ്പു വടി കൊണ്ടുളള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് രണ്ടു ദിവസത്തിനു ശേഷം മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അന്നു തന്നെ പോലീസ് പിടികൂടിയിരുന്നു. ഗുണ്ടാസംഘാംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് ആല്‍ബിനു നേരെ നടന്ന ആക്രമണമെന്നാണ് പോലീസ് പറയുന്നത്. അഞ്ചുമാസം മുമ്പ് ഒരു കല്യാണവീട്ടിലുണ്ടായ തര്‍ക്കത്തിന്റെ കണക്കു തീര്‍ക്കലാണ് ആല്‍ബിന്റെ കൊലയില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: