ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന് 753.87 കോടിയുടെ ബജറ്റ്. കടല്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി 50 കോടി രൂപ മാറ്റിവെച്ചു. 753.87 കോടി രൂപ വരവും 741.80 കോടി ചെലവും 12.07 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ദേവസ്വം ചെയര്മാന് എന്‍ പീതാംബര കുറുപ്പ് ഭരണ സമിതി യോഗത്തില്‍ അവതരിപ്പിച്ചത്.
ചാവക്കാട് ദ്വാരക ബീച്ചില്‍ കടല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റിനായാണ് 50 കോടി വകയിരുത്തിയിട്ടുള്ളത്. ദ്വാരക ബീച്ച് സംരക്ഷണത്തിനും ഹെലിപാഡ് നിര്‍മ്മാണത്തിനുമായി ഒരു കോടി വകയിരുത്തിയിട്ടുണ്ട്. ക്യൂ കോംപ്ലക്സിനും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങിനുമായി 135 കോടിയാണ് ബജറ്റ് വിഹിതം.
ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്,കെ കുഞ്ഞുണ്ണി, അഡ്വ.എ സുരേശന്, അഡ്വ. കെ ഗോപിനാഥന്, പി കെ സുധാകരന്, സി അശോകന്, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന് എന്നിവര്‍ ബജറ്റ് അവതരണ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: