ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്നലെ ഉച്ചക്ക് മൂന്നിന് നടന്ന ആനയോട്ട മത്സരത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 40 കാരനായ കൊമ്പന് ഗോപീകണ്ണന് വിജയിച്ചു. ഒന്നാമനായി ഓടിയെത്തി ക്ഷേത്രമതില്കെട്ടിനകത്തുകയറിയ ഗോപീകണ്ണന് ഇതോടെ നാലാം തവണയാണ് ആനയോട്ട മത്സരത്തില്‍ വിജയിക്കുന്നത്.
ഇതിനുമുമ്പ് 2003-ലും, 2004-ലും ഗോപീകണ്ണന് വിജയിച്ചിരുന്നു. ഇന്നലെ നടന്ന ആനയോട്ടമത്സരത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 25-ഓളം ആനകള്‍ പങ്കെടുത്തു. ഓട്ടമത്സരത്തില്‍ മുന്നിലേക്ക് കുതിച്ച് ഓടിയെത്താന്‍ വിഫലശ്രമം നടത്തിയ ജൂനിയര്‍ വിഷ്ണുവിനേയും ഗോപീകൃഷ്ണനേയും പിന്തള്ളിയാണ് തുടക്കംമുതല്‍ ഗോപീകണ്ണന് ഒന്നാമനായ് ക്ഷേത്ര കവാടം കടന്ന് ഗുരുവായൂരപ്പനെ വണങ്ങി വിജയതിലകമണിഞ്ഞത്. 2001-സപ്തംബര്‍ 3-നാണ് ഗോപൂനന്ദിലത്ത് അന്ന് 24-കാരനായ ഗോപീകണ്ണനെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടയിരുത്തിയത്.
ആനയോട്ടത്തിന് ശേഷം പങ്കെടുത്ത മുഴുവന്‍ ആനകളേയും ആനപ്രേമികള്‍ക്ക് കാണുന്നതിന് വേണ്ടി ക്ഷേത്രകുളത്തിന്ന് കിഴക്കുഭാഗത്തായി നിരത്തി നിര്‍ത്തി ആനയൂട്ടും നടത്തി. വിജയിയായ ഗോപീകണ്ണന് ഉത്സവസമാപനദിവസം വരെ ക്ഷേത്രമതില്‍ കെട്ടിന് പുറത്ത് പോകില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതിരുന്ന കാലത്ത് നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാര് തമ്മില്‍ നടന്ന കിടമത്സരത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനയെ നല്കാതിരുന്നപ്പോള്, തൃക്കണാമതിലകം എന്ന സ്ഥലത്തുനിന്നും മണികെട്ടിയ ആനകള്‍ ഗുരുവായൂരിലേക്ക് ഓടിവന്നുവെന്ന ഐതിഹ്യത്തിന്റെ ഭാഗമായിട്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവാരംഭ ദിവസം ആനയോട്ടം നടത്തിവരുന്നതെന്നാണ് ഐതിഹ്യം.ആനയോട്ട മത്സരത്തില്‍
ഗോപീകണ്ണന് ഒന്നാമനായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: