അന്തിക്കാട്: അന്തിക്കാട് പാടശേഖരസമിതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യത്തിനു നേരെ ഒടുവില്‍ അധികൃതരുടെ കണ്ണുതുറന്നു. തന്റെ സമരത്തിന് ഫലം കണ്ട ചാരിതാര്‍ത്ഥ്യത്തോടെ കെ.വി.കുട്ടന്‍ നടത്തി വന്ന ഒറ്റയാള്‍ സമരം അവസാനിപ്പിച്ചു.
ആവശ്യങ്ങള്‍ അടിയന്തിരമായി അന്വേഷിച്ച് നടപടി എടുക്കുമെന്ന പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ ഉറപ്പിലാണ് അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസമായ ഇന്നലെ അവസാനിപ്പിച്ചത.് തൃശൂര്‍ എഡിഎമ്മും ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്ന് കുട്ടനുമായി നേരില്‍ കണ്ട് വിശദീകരണം തേടുന്നതിന് അടിയന്തിരമായി പുഞ്ച സ്‌പെഷല്‍ ഓഫീസര്‍മാരെ നിയോഗിക്കുച്ചു. രണ്ടുദിവസത്തിനകം കളക്ടറേറ്റില്‍ യോഗം വിളിക്കാമെന്നും നാഗേഷിന് എഡിഎം ഉറപ്പു നല്‍കി.
പിന്നീട് അന്തിക്കാട് സമരപന്തലില്‍ എത്തിയ ബിജെപി ജില്ലാ പ്രസിഡന്റും പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍മാരും കുട്ടനും മറ്റു പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുട്ടന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സമരം അവസാനിപ്പിക്കുന്നതിന് തീരുമാനിക്കുകയുമായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ നാരങ്ങനീര് കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. എഡിഎമ്മിന്റെ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ കോള്‍ കര്‍ഷകരായ ഗോകുല്‍ കരിപ്പിള്ളി, എം. ആര്‍.രാജന്‍, സുബിന്‍ കാരാമായ്‌ക്കല്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്‍ . അജിഘോഷ്, പി.ആര്‍. സിദ്ധന്‍, ഇ.പി. ഹരിഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദേവദാസ്, സെക്രട്ടറി എന്‍.എസ് ഉണ്ണിമോന്‍, കെ.ടി. ഗിരിഷ്, ബാലന്‍ വാലപ്പറമ്പില്‍, പ്രകാശന്‍ കണ്ടങ്ങത്ത്, ബാലന്‍ വള്ളൂക്കാട്ടില്‍ എന്നിവര്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: