ചേലക്കര: മകന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ജിഷ്ണുവിന്റെ കൂട്ടുകാരെ കാണാന്‍ അമ്മയും അച്ഛനും പാമ്പാടിയിലെത്തി.
ജിഷ്ണു ഇല്ലാതായ പാമ്പാടിയുടെ മണ്ണിലേക്ക് എത്തിയ അമ്മ മഹിജയും, അച്ഛന് അശോകനും നെഹ്റു കോളേജില്‍ പ്രവേശിച്ചില്ല. ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന് സമീപമുള്ള ഭിന്നശേഷിക്കാരുടെ സംരക്ഷണകേന്ദ്രമായ ലക്കിടി പേസ് ഗാര്‍ഡനില്‍ ഒത്തുകൂടി. ഇവിടത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചും അവര്‍ ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. മരണവുമായി ബന്ധപ്പെട്ട കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: