പാവറട്ടി: വെന്മേനാട് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചു. മരുതോ വീട്ടില്‍ കുട്ടപ്പന്റെ മകള്‍ വിനീതയുടെ മാലയാണ് പൊട്ടിച്ചത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ വിനീതക്കും പിതാവ് കുട്ടപ്പനും പരിക്കേറ്റു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. കുഞ്ഞിനോടൊപ്പം കിടന്നുറങ്ങിയിരുന്ന വിനീതയുടെ കഴുത്തിലെ മൂന്ന് പവന് വരുന്ന മാലയാണ് പൊട്ടിച്ചത്. മോഷ്ടാവുമായി കുട്ടപ്പനും വിനീതയും ലിജിതയും മല്‍പ്പിടുത്തം നടത്തുന്നതിനിടെ മോഷ്ടാവ് കയ്യില്‍ കരുതിയിരുന്ന മാര്‍ബിള്‍ കഷണം ഉപയോഗിച്ച് ആക്രമിച്ചു. കുട്ടപ്പനും നെറ്റിയിലും ചെവിയുടെ ഭാഗത്തും വിനീതക്ക് തലക്കും പരിക്കേറ്റു. ലിജിതയെ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
മോഷ്ടാവിന് പുറകെ കുട്ടപ്പന്റെ മകന് ഓടിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നു. ഒരാള്‍ അകത്ത് കടക്കുകയും രണ്ട് പേര് പുറത്ത് നില്‍ക്കുകയുമാണ് ചെയ്തത്. ഇവരുടെ കൈയില്‍ ആയുധമുണ്ടായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയിരുന്നത്.
മോഷ്ടാക്കള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന മഴുവും മാര്‍ബിള്‍ കഷണവും സമീപത്തെ കറുപ്പംവീട്ടില്‍ മുഹമ്മദാലിയുടെ വീടിനടുത്തു നിന്നും കിട്ടി. രണ്ട് ദിവസം മുമ്പ് ഇവിടെയുള്ള വീടുകള്‍ കയറിയിറങ്ങി സാധനങ്ങള്‍ വില്ക്കാന് വന്ന സംഘത്തെ സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഉറങ്ങിക്കിടന്ന യുവതിയുടെ
മൂന്ന് പവന്റെ മാല പൊട്ടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: