തൃശൂര്‍: ലോകത്തില്‍ തന്നെ ഏറ്റവും വലിയ മാക്കോലത്തിന് പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രം വേദിയാകുന്നു.
അരിമാവുകൊണ്ട് കോലം വരയ്ക്കല്‍ ബ്രാഹ്മണ സ്ത്രീകളുടെ തനത് കലയാണ്. അതില്‍ പ്രാവീണ്യം നേടിയ അമ്പതോളം സ്ത്രീകളുടെ കൂട്ടായ്മയുടെ ഭാഗമായിട്ടാണ് വനിതാദിനത്തില്‍ ഈ സംരംഭത്തിന് സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുള്ളത്.
ക്ഷേത്രപ്രദക്ഷിണവഴിയില്‍ ഏതാണ്ട് 700 അടി നീളത്തിലും നാലടി വീതിയിലും ഒരുക്കുന്ന മാക്കോലത്തിന് 2800 ചതുരശ്ര അടി വലിപ്പമുണ്ടാവും.
അരിമാവ് ഉപയോഗിച്ച് വിരല്‍ത്തുമ്പുകൊണ്ട് ഒരുക്കുന്ന ഈ മാക്കോലം വൈകീട്ട് 5.30 മുതല്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ആറുമണിയോടെ വിളക്ക് കൊളുത്തി മാക്കോലം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിക്ക് സമര്‍പ്പിക്കും.ഏറ്റവും വലിയ മാക്കോലം നാളെ ഒരുങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: