വടക്കാഞ്ചേരി: മന്ത്രി എ.സി.മൊയ്തീന്റെ പനങ്ങാട്ടുകരയിലുള്ളള വീട്ടില്‍ മോഷണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തിന് ഒരുതുമ്പും ലഭിച്ചില്ല. മോഷണശ്രമത്തിന് ശേഷം മേഖലയില്‍ നിരവധി മോഷണങ്ങള്‍ നടന്നെങ്കിലും ഒന്നില്‍പോലും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് നാണക്കേടായിരിക്കുകയാണ്.
ഇരുനില വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാക്കള്‍ ഉള്ളില്‍ നിന്ന് കുറ്റിയിടുകയാണുണ്ടായത്. ജനുവരി 29ന് പുലര്‍ച്ചെയാണ് സംഭവം. മന്ത്രിയും കുടുംബവും തിരുവനന്തപുരത്തായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിദേശത്തായിരുന്ന മകളുടെ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്നെങ്കിലും പൊളിക്കാന്‍ കഴിയാത്തതിനാല്‍ നഷ്ടപ്പെട്ടില്ല. തൃശൂര്‍ റൂറല്‍ എസ്പി എന്‍.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: