ഇരിങ്ങാലക്കുട: കേരള വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷന്റെ പരിധിയിലുള്ള ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ള ദുരുപയോഗം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ശക്തമാക്കിയതായി അസി എഞ്ചിനീയര്‍ അറിയിച്ചു. പൊതുടാപ്പില്‍ നിന്ന് ഹോസിട്ടു കുടിവെള്ളം മോഷ്ടിക്കല്‍, മൃഗങ്ങളെ കുളിപ്പിക്കല്‍, ചെടി നനയ്ക്കല്‍, കാര്‍ഷികാവശ്യങ്ങള്‍ക്കു ഉപയോഗിക്കല്‍ എന്നിവ ദുരുപയോഗമായി കണക്കാക്കുന്നതാണ്.
കേടായ വാട്ടര്‍ മീറ്റര്‍ മാറ്റുന്നതിന് നോട്ടീസ് ലഭിച്ചിട്ടും മാറ്റാത്ത ഗുണഭാക്താക്കളേയും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവരുടെയും കണക്ഷന് തത്സമയം തന്നെ വിച്ഛേദിക്കുകയും 3000 മുതല്‍ 25000 വരെ പിഴ ഈടാക്കുകയും ചെയ്യും. ഇതിനോടകം 11 കേസുകള്‍ പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തു. 6 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ വെള്ളക്കരം എത്രയും പെട്ടെന്ന് അടച്ചു കണക്ഷന് വിച്ഛേദിക്കല്‍ നടപടികളില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും കണക്ഷനുകള്‍ കംപ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി തല്ക്കാലം ബില്ലുകള്‍ നല്കാന് നിര്‍വാഹമില്ലാത്തതിനാല്‍ ഗുണഭോക്താക്കള്‍ ഇരിങ്ങാലക്കുട സബ്ഡിവിഷന് ഓഫീസില്‍ ഹാജരായി ബില്‍ അടയ്ക്കേണ്ടതാണെന്നും അസി എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: