തൃശൂര്‍: നിയമത്തിനും നിയമപാലകര്‍ക്കും പുല്ലുവില. കൊലക്കേസ് പ്രതിയായ കൗണ്‍സിലര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മൂക്കിന് കീഴെ സൈ്വര്യവിഹാരം നടത്തുന്നു. മുക്കാട്ടുകര നിര്‍മ്മല്‍ വധക്കേസില്‍ ഏഴാംപ്രതിയായ സിപിഎം കൗണ്‍സിലര്‍ സതീഷ്ചന്ദ്രന് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാള്‍ കോര്പ്പറേഷന് ഓഫീസിലും മുക്കാട്ടുകര നെല്ലങ്കര പ്രദേശത്തും ഇന്നലെ വിലസുകയായിരുന്നു.
സിപിഎം ഓഫീസിലും ഇയാള്‍ എത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കൊലക്കേസ് പ്രതിയായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുന്നത് സിപിഎമ്മിന്റെ സമ്മര്‍ദ്ദഫലമായാണ്. സതീഷ്ചന്ദ്രനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
കൊല നടന്ന ഉടനെ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന നിലയില്‍ ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ കുത്തേറ്റ് ഗുരുതര നിലയിലായ മിഥുന്റേയും ദൃക്സാക്ഷികളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ സിപിഎം കൗണ്‍സിലര്‍ സതീഷ് ചന്ദ്രന് ഉള്‍പ്പടെയുള്ളവരെ പോലീസ് പ്രതിയാക്കുകയായിരുന്നു. എന്നാല്‍ എഫ്ഐആറില്‍ തിരുത്തല്‍ വേണമെന്നും സതീഷ് ചന്ദ്രനെ ഒഴിവാക്കണമെന്നും സിപിഎം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സിപിഎം ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ചാണ് പോലീസ് ആടുന്നത്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സതീഷ് ചന്ദ്രനെ കോര്‍പ്പറേഷനില്‍ നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ വന്‍സമരം സംഘടിപ്പിക്കാനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്. പോലീസ് പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനിന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
ജില്ലയില്‍ പോലീസ് സംവിധാനം സിപിഎമ്മിന്റെ ബിടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നേരത്തെയുണ്ട്.
വടക്കാഞ്ചേരിയില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സിപിഎം കൗണ്‍സിലറെ ഇതുവരെ ചോദ്യം ചെയ്യാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. കൊലക്കേസിലും സ്ത്രീപീഡനക്കേസിലും പ്രതികളായ കൗണ്‍സിലര്‍മാര്‍പോലും പോലീസിന്റെ കണ്മുന്നില് സൈ്വര്യവിഹാരം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: