ചാലക്കുടി: പോട്ട ദേശീയപാതയില്‍ സിഗ്നലിന് സമീപത്തായി നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഡീസല്‍ ചോര്‍ന്നത് ഭീതി പരത്തി. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കോട്ടയം സ്വദശികള്‍ സഞ്ചരിച്ചിരുന്ന കാര്‍, റോഡിലെ തിരക്ക് മൂലം വേഗത കുറച്ചപ്പോള്‍ പിന്നില്‍ സഞ്ചിരിച്ചിരുന്ന രണ്ട് കാറുകള്‍ ഒന്നിന് പുറകെ ഒന്നായി വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് കാറുകള്‍ക്ക് പുറകിലായി കോഴിക്കോട് തഹസില്‍ദാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് വന്നിടിച്ചു. ഇതിന് പുറകിലായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന നേവി ഉദ്യോഗസ്ഥന്റെ കാറും ഇടിച്ചു. തഹസീല്‍ദാരുടെ ജീപ്പിന്റെ ഡീസല്‍ ചോര്‍ന്നത് പരിഭാന്ത്രി പരത്തി. ഉടനെ ചാലക്കുടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും റോഡ് വെള്ളമടിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: