Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൂന്ന്പഞ്ചായത്തുകളില്‍ ഭരണസ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 01:42 pm IST
in Kollam

ഹരികുമാര്‍ മനക്കര

കുന്നത്തൂര്‍: സിപിഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് കുന്നത്തൂരിലെ ഇടതു ഭരണത്തിലുള്ള പഞ്ചായത്തുകള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്നു. കുന്നത്തൂര്‍, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളാണ് ഭരണസ്തംഭനത്തില്‍ എത്തിയിരിക്കുന്നത്. കുന്നത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സംവിധാനവും തകര്‍ന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫില്‍ രൂപം കൊണ്ട അഭിപ്രായ ഭിന്നതകളാണ് ഇപ്പോള്‍ പാരമ്യതയില്‍ എത്തിയിട്ടുള്ളത്. സിപിഐയുടെ പ്രതിഷേധത്തെ അവഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ഒരു ഘട്ടത്തില്‍ സിപിഐ പ്രചാരണപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുക പോലുമുണ്ടായി. പഞ്ചായത്ത് ഭരണസമിതികളിലും തര്‍ക്കമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

കുന്നത്തൂര്‍ പഞ്ചായത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിച്ച ആളെ പ്രസിഡന്റ് ആക്കാനുള്ള സിപിഎം നീക്കം സിപിഐ തകര്‍ത്തിരുന്നു. ഇതിനെതുടര്‍ന്ന് പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനും ആയതോടെ ഭരണപരമായ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തത് വികസനത്തെ പിന്നോട്ടടിക്കുകയാണ്. ശൂരനാട് തെക്ക് പഞ്ചായത്തിലാകട്ടെ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെ ഭരിക്കാന്‍ സിപിഎം അനുവദിക്കുന്നില്ല എന്നതാണ് പ്രശ്‌നം. പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുടര്‍ന്ന് സിപിഎം-സിപിഐ പോരിലേക്ക് നീങ്ങിയത്. ഇത്തരം നിയമനങ്ങള്‍ പൂര്‍ണമായും രാഷ്‌ട്രീയവത്ക്കരിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. നിയമനങ്ങള്‍ക്കായി സിപിഎം നല്‍കിയ പ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രസിഡന്റ് അംഗീകരിക്കാത്തത് തര്‍ക്കം രൂക്ഷമാക്കുകയും ഭരണസമിതി യോഗത്തില്‍ നിന്നും സിപിഎം അംഗങ്ങള്‍ ഇറങ്ങിപോകാനും ഇടയായി. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് പ്രസിഡന്റിനെ പുറത്താക്കാനുള്ള അണിയറ നീക്കങ്ങളും സിപിഎം നടത്തുന്നതായാണ് സൂചന.

മൈനാഗപ്പള്ളിയില്‍ സിപിഐ അംഗങ്ങള്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തി. രാജി ഭീഷണി മുഴക്കിയ മൂന്ന് സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് ഭരണത്തിലെ കൊള്ളരുതായ്‌മകള്‍ക്ക് കൂട്ട് നില്‍ക്കാനാവില്ലെന്ന് പരസ്യമായി പറഞ്ഞു. ഇവരുടെ രാജിനീക്കത്തിന് സിപിഐ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ടെന്നാണ് വിവരം.

ഇത്തരത്തില്‍ എല്‍ഡിഎഫ് ഭരണത്തിന്‍ കീഴിലുള്ള പഞ്ചായത്തുകളില്‍ തര്‍ക്കങ്ങള്‍ മൂലം ക്ഷേമപ്രവര്‍ത്തനങ്ങളും വികസനങ്ങളും മുരടിച്ചിരിക്കുകയാണ്. ക്ഷേമപദ്ധതികളില്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതും രാഷ്‌ട്രീയവത്ക്കരിക്കുന്നതും മൂലം അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയാണ്. അധികാരതര്‍ക്കങ്ങള്‍ മൂലം കേന്ദ്രപദ്ധതികളും പഞ്ചായത്തുകള്‍ക്ക് നഷ്ടപ്പെട്ടേക്കും. അതേസമയം പ്രദേശത്ത് സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎമ്മുകാരുടെ ആക്രമണവും പതിവായിട്ടുണ്ട്. സിപിഐ ഈ സംഭവം സംസ്ഥാനനേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്. സിപിഐ-സിപിഎം നേതാക്കള്‍ പരസ്യവേദികളില്‍ പരസ്പരം പഴിചാരല്‍ നടത്തുന്നുണ്ട്. കുന്നത്തൂരില്‍ സിപിഐക്ക് ചെറിയ സ്വാധീനമുള്ള പ്രദേശമാണ്.

സിപിഎമ്മുകാര്‍ പറയുന്നത് കേട്ട് ഭരണം നടത്താനാകില്ലെന്ന നിലപാടിലാണ് സിപിഐയില്‍ നിന്നുള്ള ജനപ്രതിനിധികള്‍. മൂന്ന് പഞ്ചായത്തുകളിലും സിപിഎമ്മിന്റെ അടിമകളല്ല തങ്ങളെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

World

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.