Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജയില്‍, മാനസികാരോഗ്യ-ത്വക്‌രോഗ ആശുപത്രികളില്‍ റേഷന്‍ വിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 10:15 am IST
in Kozhikode

കോഴിക്കോട്: ജയില്‍, മാനസികാരോഗ്യ ആശുപത്രി, ചേവായൂര്‍ ത്വക് രോഗാശുപത്രി എന്നിവിടങ്ങളില്‍ അന്തേവാസികള്‍ക്കുള്ള റേഷന്‍ വിഹിതം നിലച്ചിട്ട് മൂന്നു മാസം കഴിയുന്നു.

ഭക്ഷ്യ ഭദ്രതാ നിയമത്തിലെ നിബന്ധനകള്‍ക്കനുസരിച്ചാണ് റേഷന്‍ വിതരണം മുടങ്ങിയത്. സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിലെ അനാഥാലയങ്ങള്‍, ബാല-ബാലികാസദനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് റേഷന്‍ വിതരണം തുടരുന്നത്. മറ്റു സ്ഥാപനങ്ങളില്‍ റേഷന്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യഭദ്രതാ നിയമത്തില്‍ വ്യവസ്ഥകളില്ലെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.

ചേവായൂര്‍ ത്വക് രോഗാശുപത്രിയില്‍ ശരാശരി 110 പേര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. എന്നാല്‍ അരി, ഗോതമ്പ്, റേഷന്‍ വിഹിതം ലഭിക്കാതായതോടെ ഭക്ഷണ വിതരണത്തിന് ഏറെ പ്രയാസപ്പെടുകയാണ് സ്ഥാപന മേധാവികള്‍. ദിനംപ്രതി 35 കിലോ അരി വീതമാണ് ഇവിടെ ലഭിച്ചിരുന്നത്. സപ്ലൈകോയില്‍ നിന്നും കടം വാങ്ങിയും ഉദാരമതികളുടെ സംഭാവനയുമുപയോഗിച്ചാണ് ഭക്ഷണാവശ്യങ്ങള്‍ക്കു ള്ള പണം ഇപ്പോള്‍ അധികൃതര്‍ സംഘടിപ്പിക്കുന്നത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധി ജില്ലാ കലക്ടറേയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്വക് രോഗാശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ പറഞ്ഞു.

മാനസികാരോഗ്യ ആശുപത്രിയിലും ഭക്ഷണ വിതരണം പ്രതിസന്ധിയിലാണ്. കിലോയ്‌ക്ക് 8.50 രൂപ നിരക്കില്‍ ഇവിടെ അരി ലഭിച്ചിരുന്നു. എന്നാല്‍ മൂന്നൂ മാസമായി ഇവിടെയും അരിവിതരണം മുടങ്ങിയിട്ട്. ഇതര സംസ്ഥാനക്കാരാണ് പകുതിയോളം അന്തേവാസികളും എന്നതിനാല്‍ ഗോതമ്പും ഇവിടെ ആവശ്യമുണ്ട്. എന്നാല്‍ ഗോതമ്പ് വിതരണവും നിലച്ചിരിക്കുകയാണ്. പൊതുമാര്‍ക്കറ്റിലെ വന്‍ വില നല്‍കി ഗോതമ്പ് വാങ്ങി ചപ്പാത്തി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണിവിടെയുള്ളത്.

പ്രതിമാസം ഏതാണ്ട് 5300 കിലോ അരിയാണ് ഇവിടെ ആവശ്യമായി വരുന്നത്. റേഷനരി വിതരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും വകുപ്പ് തലവന്‍മാര്‍ക്കും കത്തയച്ച് കാത്തിരിക്കുകയാണ് മാനസികാരോഗ്യ ആശുപത്രി അധികൃതര്‍. 474 പേരാണ് ഇവിടെയുള്ളത്. കേരളത്തിലെ എല്ലാ ജയിലുകളിലെയും റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. ഭക്ഷണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇപ്പോള്‍ അരി വാങ്ങുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ വരുംമാസങ്ങളില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതെ കുഴയുമെണ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്കനുവദിച്ച കാര്‍ഡില്‍ ഡിപ്പോകളില്‍ നിന്ന് നേരിട്ട് റേഷന്‍ വിതരണം ചെയ്യുകയാണ് പതിവ്. സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് റേഷന്‍ നല്‍കാന്‍ കഴിയൂ എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള റേഷന്‍ വിതരണം പുനഃസ്ഥാപിക്കാനാവില്ല. എന്നാല്‍ മാസം മൂന്നു കഴി ഞ്ഞിട്ടും വകുപ്പ് അനങ്ങിത്തുടങ്ങിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.