ആലപ്പുഴ: മലയാളി യുവാവിന് രണ്ട് പതിറ്റാണ്ടായി ഒമാന്‍ ജയിലില്‍ നരകജീവിതം. അമ്പലപ്പുഴ വടക്ക്പഞ്ചായത്ത് വടക്കെ വെള്ളൂര്‍ വീട്ടില്‍ പരേതരായ തങ്കപ്പന് – ഭാരതി അമ്മ ദമ്പതികളുടെ മകന് സന്തോഷാ(47)ണ് രണ്ടു ദശാബ്ദമായി ഒമാന്‍ ജയില്‍ കഴിയുന്നത്.
ജയില്‍ മോചനത്തിനായി ഒമാനിലെ മലയാളി വ്യവസായി പുന്നപ്ര തെക്ക് തയ്യില്‍ വീട്ടില്‍ ഹബീബ് റഹ്മാന് ശ്രമം തുടങ്ങി. ചെയ്യാത്ത കുറ്റത്തിനാണ് സന്തോഷ് ഒമാനിലെ സമീല്‍ ജയിലഴിക്കുള്ളിലായത്. 1992ലാണ് സന്തോഷ് സ്വകാര്യ കമ്പനിയില്‍ ജോലിയ്ക്ക് പ്രവേശിച്ചത്.
നാലു വര്‍ഷത്തിന് ശേഷം ഈയാളുടെ ക്വാര്‍ട്ടേഴ്സിന് സമീപം താമസിക്കുന്ന നാല് പാക്കിസ്ഥാനികള്‍ സന്തോഷിനെ സമീപിച്ച് തങ്ങളുടെ മുറിയ്ക്ക് പൂട്ടുവീണെന്ന് തെറ്റിദ്ധരിപ്പിച്ച് കട്ടര്‍ വാങ്ങിയെടുത്തു. പിന്നീട് ഈ കട്ടറുമായി പാകിസ്ഥാനികള്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചു. തടഞ്ഞ സുരക്ഷാ ഭടന്മാരായ രണ്ടു ഒമാനികളെ പാക്കിസ്ഥാനികള്‍ വധിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കട്ടര്‍ നല്‍കിയതിന് സന്തോഷിനെയും ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജിയേയും ഒമാന്‍ പോലീസ് പിടികൂടി. ഒമാന്‍ കോടതി ഇരുവരെയും ജീവപര്യന്തം തടവിന് വിധിച്ചു.
ബന്ധുക്കള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലുണ്ടായ ഇടപെടലുകളെ തുടര്‍ന്ന് ഒമാന്‍ കോടതി ശിക്ഷ ഇളവ് ചെയ്തങ്കിലും, ജയില്‍ മോചിതനാകാന്‍ സാധിച്ചില്ല. ആകെ സന്തോഷ് ചെയ്തത് കട്ടര്‍ കൊടുത്തു എന്നുള്ളതാണ്. ഇതിനിടെ ഷാജി ശിക്ഷകഴിഞ്ഞ് മടങ്ങുകയും ചെയ്തു. ബന്ധുക്കളുടെ ആവശ്യപ്രകാരം ഹബീബ് റഹുമാന്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇടപെടുകയും സ്പോണ്‍സറുമൊത്ത് ജയിലില്‍ എത്തി സന്തോഷിനെ സന്ദര്‍ശിക്കുകയും ചെയ്തു. ഈയാളുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് ഹബീബ് റഹുമാന്‍ ബന്ധുക്കളെ അറിയിച്ചു. ആറു സഹോദരങ്ങള്‍ ആണ് സന്തോഷിനുള്ളത്. അവിവാഹിതനായ സന്തോഷ് ഉടന്‍ ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: