Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഎസില്‍ നൂതന ശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കി മലയാളി ഡോക്ടര്‍

Janmabhumi Online by Janmabhumi Online
Dec 17, 2016, 02:25 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ഓക്‌സിജന്‍ ജീവവായുവാണ്. ശ്വസനത്തിനുമാത്രല്ല ചികിത്സയ്‌ക്കും ഓക്‌സിജന്‍ ഫലപ്രദമെന്ന് തെളിയിക്കുകയാണ് ഹൈപ്പര്‍ ബാറിക് ഓക്‌സിജന്‍ തെറാപ്പി. അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതും പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തവുമായ ഈ ചികിത്സ, അമേരിക്കയില്‍ വൈദ്യരംഗത്ത് പുതിയ ജീവവായുവും തരംഗവുമായി മാറുമ്പോള്‍ മലയാളിക്കും കേരളത്തിനും അഭിമാനിക്കാം. അമേരിക്കയില്‍ അതീവ നൂതന ശുശ്രൂഷാരംഗത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാള്‍ മലയാളിയാണ്. അറ്റിങ്ങല്‍ സ്വദേശി ഡോ.സുനിത നായര്‍.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയില്‍ നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയശേഷം, മുറിവ് ശുശ്രൂഷയിലും വായു ചികിത്സയിലും വൈദഗ്ധ്യം നേടിയ ഡോ. സുനിത, ചിക്കാഗോയിലെ ഇവാന്‍സ്റ്റസ് സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ വൂണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ മെഡിക്കല്‍ ഡയറക്ടറാണ്. അമേരിക്കയുടെ മധ്യപടിഞ്ഞാറന്‍ മേഖലയിലെ ആറു സംസ്ഥാനങ്ങളുടെ റീജിയണല്‍ മെഡിക്കല്‍ ഡയറക്ടര്‍, നൂറിലേറെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ മേധാവി, അമേരിക്കയില്‍ 900 സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ ചുമതലകളും വഹിക്കുന്നു.

മാസ്റ്റര്‍ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്(MACP), ഫെല്ലോ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് ഹൈപ്പര്‍ മെഡിസിന്‍(FACHM), ഫെല്ലോ ഓഫ് അമേരിക്കന്‍ പ്രൊഫഷണല്‍ വൂണ്ട് കെയര്‍(FAPWCA) എന്നീ ബിരുദങ്ങളും മറ്റ് അംഗീകാരങ്ങളും നേടിയിട്ടുണ്ട്. അടുത്തിടെ ഇറ്റലിയില്‍ നടന്ന വേള്‍ഡ് യൂണിയന്‍ ഓഫ് വൂണ്ട് ഹീലിങ് സൊസൈറ്റി സമ്മേളനം, കോപ്പന്‍ഹേഗനില്‍ നടന്ന നെഗറ്റീവ് പ്രഷര്‍തെറാപ്പി യൂറോപ്യന്‍ കോണ്‍ഫറന്‍സ് തുടങ്ങിയ ആഗോള വൂണ്ട്‌കെയര്‍ ഉച്ചകോടികളില്‍ ക്ഷണിക്കപ്പെട്ട പ്രഭാഷകയായിരുന്നു പല വൂണ്ട് കെയര്‍ അന്താരാഷ്‌ട്ര കമ്പനികള്‍ക്കും കണ്‍സള്‍ട്ടന്റും ലക്ച്ചറുമായ ഡോ. സുനിത

ചികിത്സയ്‌ക്ക് മുമ്പും ചികിത്സയ്‌ക്ക് ശേഷവും

തീപ്പൊള്ളല്‍, ഉണങ്ങാത്ത മുറിവുകള്‍, റേഡിയേഷന്‍ മൂലം കോശങ്ങള്‍ നശിക്കല്‍ എന്നിവകൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വേദനാരഹിതമായ ചികിത്സയാണ് ഹൈപ്പര്‍ ബാറിക് ഓക്‌സിജന്‍ തെറാപ്പി. മനുഷ്യശരീരത്തിലെ ഓക്‌സിജന്റെ അളവു കൂട്ടി രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നതാണ് ചികിത്സ. വായുമര്‍ദ്ദം ക്രമീകരിച്ച ചേംബറില്‍ സാധാരണ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ രണ്ടിരട്ടി മര്‍ദ്ദത്തില്‍ ഓക്‌സിജന്‍ കയറ്റി നൂറു ശതമാനം ശുദ്ധമായ ഓക്‌സിജന്‍ ശരീരത്തില്‍ ആഗിരണം ചെയ്ത,് നശിച്ചു കിടക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ചികിത്സയാണിത്. ഒന്നരമണിക്കൂര്‍ വീതം ദിവസേന ആറാഴ്ച തെറാപ്പിക്ക് വിധേയമാകണം. പരിക്കുകളോ മുറിവുകളോ സംഭവിക്കുന്ന ഭാഗത്ത് കൂടുതല്‍ ഓക്‌സിജന്‍ നല്‍കി മുറിവ് പെട്ടെന്നു ഉണക്കും.

പാശ്ചാത്യ-പൗരസ്ത്യ വൈദ്യശാഖകളേ സംയോജിപ്പിക്കുന്നതില്‍ ഏറെ സാദ്ധ്യതകളുള്ളതാണ് വൂണ്ട് കെയര്‍ ആന്‍ഡ് ഹൈപ്പര്‍ ബാറിക് ഓക്‌സിജന്‍ തെറാപ്പി എന്ന് സുനിതാ നായര്‍ പറയുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട വൈദ്യ സിദ്ധാന്തങ്ങളെ പാശ്ചാത്യ വൈദ്യശാഖ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നു. പ്രത്യേക മെഡിക്കല്‍ ഗ്രേഡിലുള്ള തേനും ഉപ്പും കൊണ്ടുള്ള ഡ്രസ്സിങ്ങുകള്‍ അമേരിക്കയില്‍ വ്യാപകമാകുന്നതുതന്നെ ഉദാഹരണം. യൂറോപ്പിലും അമേരിക്കയിലും കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നതോടെ വൂണ്ട് കെയര്‍ വൈദ്യശാസ്ത്ര സ്‌പെഷ്യാലിറ്റിയായി രൂപം കൊണ്ടു.

വര്‍ഷങ്ങളായി ഉണങ്ങാത്ത മുറിവുകളും പൊള്ളലുകളും ഉള്ള രോഗികള്‍ക്ക് ശസ്ത്രക്രിയയും അവയവങ്ങള്‍ മുറിച്ചുമാറ്റലും അല്ലാതെ മറ്റു നിര്‍വാഹമില്ലായിരുന്നു. പ്രമേഹം അമിത കൊളസ്‌ട്രോള്‍ ശിരോധമനികളില്‍ രക്തചംക്രമണ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും പുകവലിക്കാര്‍ക്കും പൂര്‍ണമായും ഉണങ്ങാത്ത ബാഹ്യആന്തരിക വ്രണങ്ങള്‍ പ്രശ്‌നം തന്നെ ആണ്. ശരീരത്തിന് മുറിവ് ഉണക്കാന്‍ കഴിയാതെ വരുന്നത് അമിത അളവിലുള്ള ബ്ലഡ് ഷുഗര്‍, രക്ത ചംക്രമണ തകരാറുകള്‍, വ്രണം പഴുക്കല്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ്. ഈ കാരണങ്ങള്‍ കണ്ടെത്തി ആധുനിക ചികിത്സാ രീതികള്‍ ഉപയോഗിച്ച് മുറിവുകള്‍ ഭേദമാക്കുകയാണ് വൂണ്ട് കെയര്‍ ആന്‍ഡ് ഹൈപ്പര്‍ ബെറിക് ഓക്‌സിജന്‍ തെറാപ്പി ചെയ്യുന്നത് .

ചികിത്സയ്‌ക്ക് മുമ്പും ചികിത്സയ്‌ക്ക് ശേഷവും

‘ചീഞ്ഞെടം വച്ച് മുറിച്ചു കളയുക’ എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു ഇതുവരെ കിട്ടാവുന്ന ഏകചികിത്സാ. ഹൈപ്പര്‍ബെയറിക് തെറാപ്പിയുടെ ആഗമനത്തോടെ വ്രണങ്ങള്‍ ഉണക്കി ആമ്പ്യുറ്റേഷനുകളില്‍ നിന്ന് കരകയറുന്നവര്‍ പതിനായിരങ്ങളാണ്. പ്രമേഹം കൊണ്ട് പഴുത്ത പാദ വ്രണങ്ങള്‍, റേഡിയേഷന്‍ തെറാപ്പി കൊണ്ടുണ്ടായ മുറിവുകള്‍, കേള്‍വിക്കുറവ്, എല്ലു പഴുപ്പ്, കാലിലുള്ള ആന്റീരിയല്‍ സര്‍ക്കുലേഷന്‍ രോഗം എന്നിവയ്‌ക്ക് ഈ ചികിത്സകൊണ്ട് അവയവ ഛേദനത്തിനുള്ള സാധ്യതകള്‍ കുറയുമെന്നാണ് ഡോ.സുനിതയുടെ അനുഭവങ്ങള്‍.

ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ തെറാപ്പി കേരളത്തിലും വ്യാപകമാക്കാനാകും എന്നാണ് ഡോ.സുനിത പറയുന്നത്. ആയപര്‍വേദവുമായി സമന്വയിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ കൂടുതല്‍ ഗവേഷണങ്ങളും ഉണ്ടാകണം. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവും വൈദഗ്ധ്യവും പകരുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ആശുപത്രികളുമായി ബന്ധപ്പെടുത്തി ബൃഹദ് സംരംഭത്തിന് തയ്യാറെടുക്കുകയാണ് ഡോ. സുനിതാ നായര്‍.

ചങ്ങനാശ്ശേരി പായിപ്പാട് വെള്ളാപ്പള്ളി വീട്ടില്‍ അപ്പുകുട്ടന്‍ നായരുടേയും ആറ്റിങ്ങല്‍ അവനവഞ്ചേരി വേലവിളാകം വീട്ടില്‍ സുകുമാരിയുടേയും മകളായ സുനിത, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി ജയദേവ് നായരുടെ ഭാര്യയാണ്.വര്‍ഷങ്ങളായി ചിക്കാഗോയില്‍ താമസിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും
World

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

World

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

Kerala

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

Kerala

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

ഇതുവരെ കണ്ടതല്ല , ഇനി കാണാൻ പോകുന്നതാണ് ശരിയ്‌ക്കുള്ള ആക്രമണം ; ഇസ്രായേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉടൻ ടെഹ്‌റാനിലെ ആകാശത്തെത്തും ; നെതന്യാഹു

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

ഇറാന്റെ താല്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും : ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ

പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പണം തട്ടിപ്പിന് ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies