കൊച്ചി: കേസുകള്‍ ഒത്തുത്തീര്പ്പാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് വഴി പോലീസ് അഴിമതിക്കു കൂട്ടുനില്‍ക്കുകയാണെന്നും മനുഷ്യാവകാശസംരക്ഷണത്തില്‍ പോലീസിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും മനുഷ്യാവകാശക്കമ്മീഷന് മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്. ടി. ഐ. കേരള ഫെഡറേഷന്, ഹൂമന്‍ റൈറ്റ്സ് ലോ നെറ്റ് വര്‍ക്ക്, സെന്റ് ജോസഫ്സ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഫോര്‍ വിമന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച മനുഷ്യാവകാശദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് പോലീസ് സേനയില്ലാതെ നമുക്ക് മുന്നോട്ടുപോകുവാന്‍ സാധ്യമല്ല. 20 ശതമാനത്തില്‍ താഴെയുള്ളവര്മാത്രമാണ് പോലീസില്‍ നല്ല സ്വഭാവമില്ലാത്തവര്‍ അവരുടെ സംസാരഭാഷപോലും ശരിയല്ലെന്നു ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ സംരക്ഷണത്തില്‍ പോലീസിന്റെ പങ്ക് എന്ന വിഷയത്തില്‍ മുന്‍ കേരള പോലീസ് മേധാവി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ബലപ്രയോഗത്തിന്റെ കുത്തക ഭരണകൂടത്തിനുണ്ടാവണം, ഭരണക്കൂടം അനുശാസിക്കാത്തരീതിയില് ഒരു പൗരനും ബലപ്രയോഗം നടത്തിക്കൂടാ. എങ്കില്‍ മാത്രമേ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുവിന് സാധിക്കുകയുള്ളുവെന്ന് ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു.
എന്നാല്‍ നാല് പ്രധാനകാരണങ്ങള്‍ ഉണ്ടാവണം – ആനുപാതികമായിരിക്കണം, നിയമവിധേയമായിരിക്കണം, കൃത്യമായ തെളിവുണ്ടായിരിക്കണം, ഇത് ആവശ്യമായിരിക്കണം. മനുഷ്യാവകാശ സംരക്ഷണത്തില്‍ പോലീസ് വളരെയധികം മുന്നോട്ട് പോകേണ്ടതുണ്ട്. പ്രത്യേകിച്ച് അറസ്റ്റിനെ സംബന്ധിച്ച് കേരളത്തില്‍ നടത്തുന്നത് 90ശതമാനവും അനാവശ്യവും നിയവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. 7 കൊല്ലത്തിന് മേലെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിനുമാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളുന്നുവെന്നു അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശകമ്മീഷന്, വനിതാകമ്മീഷന്, അസംബ്ലി കമ്മറ്റികള്‍ തുടങ്ങി നിരവധി ഏജന്‍സികള്‍ പൗരാവകാശ സംരക്ഷണത്തിനായുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.റോബി കണ്ണന്‍ചിറ, ഫാ.ജിന്‍സ് പടിഞ്ഞാറയില്‍, കെ. എന്‍. കെ. നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: