ഇടുക്കി: കട്ടപ്പനയില്‍ കമ്മീഷന് വ്യവസ്ഥയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ എത്തിയ സംഘത്തില്‍ നിന്നും പോലീസ് പിടിച്ചെടുത്ത സ്വര്‍ണ്ണവും പണവും ആദായനികുതി വകുപ്പിന് കൈമാറും. സംഭവത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പിടിയിലായ ഏഴ് പ്രതികളെ ജാമ്യത്തില്‍ വിട്ടു. ഇവരില്‍ നിന്നും 467 ഗ്രാം സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയുടെ പുതിയ 2000ത്തിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്.
പത്തനംതിട്ട കലഞ്ഞാര്‍ സ്വദേശി രംഗനാഥന്, കോന്നി മയൂരത്തില്‍ മധു, ഏരുമേലി നന്ദിക്കാട്ട് ഷാജി തോമസ്, തൃശൂര്‍ സ്വദേശികളായ മടത്തോലില്‍ ബാബു പരമേശ്വരന്, മാവേലിമറ്റം രമേശ് നാരായണന്, പാവമേല് ഉണ്ണികൃഷ്ണന്, ചെറുതോണി സ്വദേശി ബാബു ജോസഫ് എന്നിവരായിരുന്നു പിടിയിലായത്.
കട്ടപ്പന സിഐ അനില്‍കുമാറിന്റെയും എസ്ഐ ടി.സി. മുരുകന്റെയും നേതൃത്വത്തിലുള്ള സംഘം അതിവിദഗ്ധമായാണ് സംഘത്തെ കുടുക്കിയത്. 30ശതമാനം കമ്മീഷന് വ്യവസ്ഥയിലായിരുന്നു ജില്ലയില്‍ ഇടപാടുകള്‍ നടത്തിവന്നിരുന്നത്. ഇതറിഞ്ഞ പോലീസ് രണ്ട്കോടി രൂപ മാറി നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘവുമായി ബന്ധപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുകോടി രൂപ പണവും ഒരുകോടി രൂപ സ്വര്‍ണ്ണവുമായി നല്‍കാമെന്ന് സംഘം സമ്മതിച്ചു. ഉടന്‍ തന്നെ ആദ്യസംഘം സ്ഥലത്തെത്തുകയും ചെയ്തു. പിന്നീട് 23.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം നല്‍കാമെന്ന് സംഘം നിലപാട് മാറ്റുകയായിരുന്നു.
ഇടനിലക്കാരെ സഹിതം രംഗത്തിറക്കിയാണ് പോലീസ് കെണിയൊരുക്കിയത്. കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് കൊടുക്കുകയും ചെയ്തു. നേരില്‍ കണ്ട സംഘം പഴയനോട്ടുകള്‍ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പഴയ നോട്ടുകളും എത്തിച്ചു. പിന്നീടാണ് സ്വര്‍ണ്ണവുമായി അടുത്ത സംഘം എത്തുന്നത്. ഇതോടെയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. ഇന്നലെ വൈകിട്ടോടെ സ്വര്‍ണ്ണവും പണവും കട്ടപ്പന കോടതിക്ക് കൈമാറി.
കേസില്‍ തുടരന്വേഷണത്തിന് ആദായനികുതി വകുപ്പിന് കത്ത് നല്‍കിയതായി കട്ടപ്പന സിഐ ജന്മഭൂമിയോട് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തേണ്ടത് ആദായനികുതി വകുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: