കരുനാഗപ്പള്ളി: യുഎസ്എസ്ആറിലെ താഷ്‌കന്റില്‍ 1920ല്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക ഉദ്ദേശ്യം തന്നെ രാജ്യദ്രോഹം ചെയ്യുകയും ഇന്ത്യയെ തകര്‍ക്കുകയുമാണെന്ന് കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍.മധു പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധകൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശാധിപത്യത്തിനെതിരെ ഉപ്പുസത്യാഗ്രഹം നടത്തിയ സമയത്ത് മാക്‌സിസ്റ്റുകാര്‍ ദേശീയപതാക കത്തിച്ചു. ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്നും ഇന്ത്യയെ പതിനേഴായി മുറിക്കണമെന്നും ബ്രട്ടീഷ് അധികൃതര്‍ക്ക് അവര്‍ കത്ത് എഴുതി. പാകിസ്ഥാന്‍ വേണമെന്ന വാദം ന്യായയുക്തവും ജനാധിപത്യപരവും ആണെന്ന് 1942ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുത്തു. പാര്‍ലമെന്റ് അക്രമത്തില്‍ അറസ്റ്റു ചെയ്ത യാക്കൂബ് മേമനെ തൂക്കി കൊല്ലരുത് എന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് കത്തെഴുതി. 1947ല്‍ രാജ്യത്തെ ജനങ്ങളുടെ പട്ടിണി അകറ്റാന്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ കപ്പലില്‍ നിന്നുമിറക്കാന്‍ തയ്യാറായില്ല. ദേശീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം നടത്തണമെന്നു പറഞ്ഞതിന്റെ പേരില്‍ പലരെയും പുറത്താക്കി. അങ്ങനെ രാഷ്‌ട്രം പ്രതിസന്ധിയിലും നിര്‍ണ്ണായക ഘട്ടങ്ങളിലും ആയപ്പോഴെല്ലാം ഇവര്‍ രാഷ്‌ട്രവിരുദ്ധ നിലപാടുകളാണ് എടുത്തിട്ടുള്ളതെന്നും എന്‍.ആര്‍.മധു ചൂണ്ടിക്കാട്ടി.
അഴിമതിക്കും കള്ളപണത്തിനും, സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായ നടപടികളാണ് മോദിസര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളത്. ഐഎംഎഫും ചൈന ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങളും നട്ടെല്ലുള്ള നിലപാടാണ് മോദിയുടേത് എന്ന് പറയുമ്പോള്‍ എട്ടാം തീയതി കിട്ടിയ എട്ടിന്റെ പണിയില്‍ തരിച്ചിരിക്കുകയാണ് മാക്‌സിസ്റ്റുകാര്‍. കള്ളപ്പണക്കാരെ രക്ഷിക്കാന്‍ ഹര്‍ത്താല്‍ നടത്തുകയാണവര്‍. കമ്യൂണിസ്റ്റ് ആധിപത്യമുള്ള എല്ലായിടത്തും ഏകാധിപത്യവും കൂട്ടകുരുതിയുമാണ് നടക്കുന്നത്. ചൈനയിലെ മാവോ 20 ലക്ഷം ഭൂഉടമകളെ കൊലപ്പെടുത്തി. 1989 തിന്‍ ടിയാന്‍മെന്‍ സ്‌ക്വയറില്‍ പതിനായിരകണക്കിനു വിദ്യാര്‍ത്ഥികളെ ഉരുക്കുടാങ്കുകള്‍ കയറ്റികൊന്നു. അതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇഎംഎസ് സ്വീകരിച്ചത്. കേരളത്തിലും മാക്‌സിസ്റ്റ് പാര്‍ട്ടി ഭരണകൂട ഭീകരതയും പോലീസ് രാജുമാണ് നടപ്പാക്കുന്നത്. 250 പേരാണ് മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. 84 സ്വയംസേവകും ഇവരുടെ കൊലക്കത്തിക്ക് വിധേയരായി. 1969ല്‍ വാടിയ്‌ക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
1960ല്‍ കരിമ്പാല്‍ സതീശനെ കൊന്ന കേസിലെ പ്രതിയാണ് കൊടിയേരി ബാലകൃഷ്ണന്‍. 1994 ല്‍ പി.യു.മോഹനനേയും ഷിബിന്‍, ഷുക്കൂര്‍ എന്നിവരെയും കൊന്ന കേസില്‍ പ്രതിയാണ് പി.ജയരാജന്‍. അങ്ങനെ മാക്‌സിസ്റ്റ് നേതൃത്വം തന്നെ കൊലക്കത്തിയുമായി മുന്നില്‍ നില്‍ക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
തപസ്യ ജില്ലാസെക്രട്ടറി ജി.പി.വേണു അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍സെക്രട്ടറി സതീഷ് വേനത്ത്, ബിജെപി നഗരസഭാ സെക്രട്ടറി ശ്രീഹരി എന്നിവര്‍ സംസാരിച്ചു. ജയകുമാര്‍ സ്വാഗതവും മനു നന്ദിയും പറഞ്ഞു. പരിപാടിയ്‌ക്കു ശേഷം കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ വരച്ചുകാട്ടുന്ന സിഡി പ്രദര്‍ശനവും ഉണ്ടായിരുന്നുകെ.
















