കല്‍പ്പറ്റ: മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗത്തില്‍ 2015ല്‍ ജില്ലാ കളക്ടര്‍ ബാധകമാക്കിയ വിലക്ക് ഹൈക്കോടതി നീക്കുകയും നിയന്ത്രണങ്ങള്‍ തടയുകയും ചെയ്തിട്ടും പോലീസ് പീഡനം തുടരുന്നതായി എസ്കവേറ്റര്‍ വര്‍ക്കേഴ്സ് യൂണിയന്.
മൂന് കളക്ടര്‍ വി. കേശവേന്ദ്രകുമാറാണ് ജില്ലയില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. പ്രത്യേക സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം, ഉടമകള്‍ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണം, പൊതു അവധിദിനങ്ങളില്‍ യന്ത്രം പ്രവര്പ്പിക്കരുത്, രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയേ യന്ത്രം പ്രവര്‍ത്തിപ്പിക്കാവൂ, റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരുടെ സമ്മതപത്രം കൈവശം വയ്ക്കണം എന്നിങ്ങനെയായിരുന്നു മാര്‍ഗനിര്‍ദേശങ്ങള്‍.
ഇതിനെതിരെ യൂണിയന് നല്കിയ ഹര്‍ജിയില്‍ അവധി ദിവസങ്ങളില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിലക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹൈക്കോടതി നീക്കി. പ്രവര്‍ത്തന സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെയാക്കി. മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു മാസത്തേക്ക് തടഞ്ഞു.
ഉത്തരവിന്റെ കാലാവധി കഴിഞ്ഞ മുറയ്ക്ക് യൂണിയന് സമര്‍പ്പിച്ച ഹര്‍ജിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള സ്റ്റേ ജനുവരി ഏഴ് വരെ നീട്ടി. എന്നിരിക്കെയാണ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുത്തും ജീവനക്കാരെ വിരട്ടിയും പോലീസ് പീഡിപ്പിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: