കൊച്ചി: ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ സര്‍ക്കാരാണ് പിണറായിയുടെ നേതൃത്വത്തിലുള്ളതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. ഇത്രയുമധികം അതിക്രമങ്ങള്‍ സംസ്ഥാനത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമപരമ്പര സൃഷ്ടിച്ച് സംസ്ഥാനത്തെ ഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്, പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷയുടെ ഭാഗമായി നടപ്പിലാക്കിയ 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ കേരള സര്‍ക്കാര്‍ ജനങ്ങളില്‍ അവ്യക്തതയുണ്ടാക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകള്‍ ജനങ്ങളില്‍ പരിഭ്രാന്തിക്കേ സഹായിക്കൂ. ഇടതുസര്‍ക്കാര്‍ തൊഴിലാളികളുടെ കൂടെയാണോ അതോ കള്ളപ്പണക്കാരുടെ കൂടെയാണോയെന്ന് വ്യക്തമാക്കണം.
പാവങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ സംശയാസ്പദമാണ്. കള്ളപ്പണത്തിനും വിധ്വംസക പ്രവര്‍ത്തനത്തിനുമെതിരെ പ്രധാനമന്ത്രിയെടുത്ത തീരുമാനത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോള് രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ നടത്തുന്ന വിലകുറഞ്ഞ പ്രസ്താവനകളില്‍നിന്ന് തോമസ് ഐസക്കും കൂട്ടരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വ്യാജ നോട്ട് പ്രചരിക്കുന്നത് കേരളത്തിലാണെന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 35 ലക്ഷം രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളില്‍ ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഇതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണ്. സമാന്തര സാമ്പത്തിക മേഖല രാജ്യത്തെ തകര്‍ക്കും. ഇതിനെതിരായുള്ള ശക്തവും ധീരവുമായുള്ള നടപടിയാണ് മോദിയുടേത്.
സുതാര്യമായ ഇടപാടുകള്‍ നടത്തുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തമാകും. അദ്ധ്വാനിക്കുന്ന സാധാരണക്കാരോടൊപ്പമാണ് മോദി സര്‍ക്കാര്‍. അഴിമതിയും കള്ളപ്പണവും ഭീകരവാദവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതുന്നു. രാഷ്ട്ര പുരോഗതിക്കായുള്ള ഇത്തരം പരിഷ്കരണങ്ങള്‍ ഇനിയുമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ബിജെപിയുടെ പ്രാദേശിക ഘടകങ്ങളെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് റാം മാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: