കൊച്ചി: മാര്‍ക്കണ്ഡേയ കട്ജു ഹാജരാകില്ല എന്നു പറഞ്ഞാല്‍ സുപ്രീംകോടതിക്ക് വാറന്റ് പുറപ്പെടുവിച്ച്, അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ച് ഹാജരാക്കാം. സുപ്രീംകോടതി അത്രയ്ക്കങ്ങോട്ടു പോകുമോ എന്നു കാത്തിരുന്നു കാണാം.
സൗമ്യ വധക്കേസില്‍ നിന്ന് സംഗതി മാറി, ജഡ്ജിമാര്‍ തമ്മിലായി തര്‍ക്കം.
സുപ്രീംകോടതി വിധിയെ മുന്‍ ജഡ്ജി കട്ജു വിമര്‍ശിച്ചത് അത്ര ലഘുവായല്ല നിലവിലുള്ള ജഡ്ജിമാര്‍ എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് നോട്ടീസ്. വിരമിച്ച ജഡ്ജിക്ക് പരിരക്ഷ ഒന്നുമില്ല. രാഷ്ട്രപതിക്കു മാത്രമാണ്, കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് പരിരക്ഷ.
ഇത്, ഒരു സന്ദിഗ്ധഘട്ടമാണ് എന്നു പറയാം. ഒരു മുന്‍ ജഡ്ജിയെ സുപ്രീംകോടതിയില്‍ വിളിച്ചുവരുത്തിയ ചരിത്രമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: