തൃശൂര്‍: കാളത്തോട് ഷെമീര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം. തൃശൂര്‍ ജില്ല ഒന്നാം അഡീ. സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 25000 രൂപ വീതം പിഴയും പ്രതികള്‍ അടക്കണം. നെല്ലിക്കുന്ന് സ്വദേശി ഷമീറിനെ 2005ല്‍ കാളത്തോട് സെന്ററില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഒന്നുമുതല്‍ നാലുവരെയും ആറും ഏഴും പ്രതികള്‍ക്കാണ് ശിക്ഷ. അഞ്ചാം പ്രതിയെ വെറുതെവിട്ടു. ഒല്ലൂക്കര സ്വദേശികളായ ജയന്, സനിലന്, അനിലന്‍, രാജേഷ്, രാജേഷ്, വര്‍ഗീസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒന്നാം പ്രതി ജയനെ ഷമീര്‍ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഒമ്പത് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എട്ടും ഒമ്പതും പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി ഗവ.പ്ലീഡര്‍ കെ.ബി.രണേന്ദ്രനാഥ്, അഭിഭാഷകരായ സുരേഷ് മാപ്രാണം, എന്‍.പി.ഷാജു, ഫിജോ ജോസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: