Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അക്ഷരാത്മികേ ദേവി….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 11:35 am IST
in Samskriti

ദേവീ സങ്കല്‍പ്പം പുരാണ കഥകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റുദേവന്‍മാരുടെ ഐതീഹ്യകഥകള്‍ ഭാരതത്തില്‍ പലദേശങ്ങളിലും പല പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ദേവീ കഥകള്‍ എല്ലാ ദേശങ്ങളിലും ഏകദേശം ഒരുപോലെ തന്നെ പ്രചരിച്ചുപോരുന്നു. ദേവിയെ ദേവജനനിയും വേദജനനിയുമായി ആരാധിച്ചുപോരുന്നുണ്ട്.

വേദകാലങ്ങള്‍ക്കും വളരെമുമ്പ് തന്നെ ഇവിടെ ശക്തിപൂജ നടന്നിരുന്നു. ലോകത്തിന്റെ സമസ്ത ഭാവങ്ങളും അടങ്ങിയരൂപമാണ് ശക്തിയുടേത്. ശക്തി ദേവിയാണ്. പുരാണത്തില്‍ എല്ലാ ദേവീദേവന്‍മാരും തങ്ങളുടെ കാര്യസാധ്യത്തിനായി ഭഗവതിയെ പ്രീതിപ്പെടുത്തിയ കഥകള്‍ നിരവധിയുണ്ട്. അപ്രകാരമായ ഒരു ശക്തിപൂജയമാണ് നവരാത്രിക്ക് പിന്നില്‍. മഹാവിഷ്ണുവിന്റെ അവതാര രൂപമായ ശ്രീരാമന്‍ രാവണ വധത്തിനായി നടത്തിയ ഒമ്പത് ദിവസങ്ങളിലെ മഹാപൂജയുടെ പരമ്പര. രാമായണം യുദ്ധകാണ്ഡത്തില്‍ ഈ കഥ ഇങ്ങനെ വിവരിക്കുന്നു: രാമരാവണ യുദ്ധം അതിഘോരമായി നടക്കുകയാണ്. ദശാനന്റെ മുഖങ്ങള്‍ ഒന്നൊന്നായി രാമന്‍ എയ്ത് വീഴ്‌ത്തുന്നു. എന്നിട്ടും രാവണന്‍ മരിക്കുന്നില്ല. തലകള്‍ യഥാസ്ഥാനത്ത് തിരകെ എത്തിച്ചേരുന്നു. വിജയഭാവത്തില്‍ രാവണന്‍ അട്ടഹാസം മുഴക്കുന്നു. രാവണാട്ടഹാസത്താല്‍ എട്ടുദിക്കുകളും വിറകൊണ്ടു.

യുദ്ധത്താല്‍ ഏറെ ക്ഷീണിതനായി നില്‍ക്കുന്ന രാമന്‍ ഋഷിവര്യനായ അഗസ്ത്യമുനിയോട് ഉപദേശമാരായുന്നു. മുനി രാമനോട് ”ആപത്തില്‍ അമ്മയെ മനസ്സില്‍ കരുതുക. ദേവിയെ ഭജിക്കുക എല്ലാം നേരെയാകും” എന്ന് നിര്‍ദേശിച്ചു. ഈ മഹായുദ്ധം നടക്കുന്നതിനിടയ്‌ക്ക് തനിക്ക് ദേവിയെ ധ്യാനിക്കാന്‍ സാധിക്കുകയില്ല എന്നും അതിനാല്‍ ദേവന്‍മാരുടെ രക്ഷയ്‌ക്കായി ഗുരുതന്നെ തനിക്കുവേണ്ടി ദേവീപൂജ നടത്തണമെന്നും രാമന്‍ അപേക്ഷിച്ചു. അങ്ങനെ അഗസ്ത്യന്‍ ദേവീപൂജ തുടങ്ങി. ലങ്കയിലെ ഒരു വടവൃക്ഷചുവട്ടില്‍ ദേവിയുടെ വിവിധഭാവങ്ങള്‍ ചേര്‍ന്ന അനവധി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജകള്‍ ആരംഭിച്ചു.

എട്ട് ദിവസങ്ങളില്‍ ദേവിയുടെ സകല ഭാവങ്ങളെയും ഒന്നൊന്നായി ആവാഹിച്ച് അഷ്‌ടൈശ്വര്യ പൂജകള്‍ നടത്തി. ഒമ്പതാം നാളില്‍ വിജയദശമി ദിവസം ഭഗവതി പ്രത്യക്ഷയായി അഗസ്ത്യമുനിക്ക് രാവണ വധത്തിനായി ഉപദേശം നല്‍കി. ”തലമാറ്റിയാല്‍ രാവണന്‍ മരിക്കില്ല. രാവണന്റെ നെഞ്ച് പിളര്‍ന്നാല്‍ മാത്രമേ മരണം സഭവിക്കു. എന്നെ ധ്യാനിച്ച് രാവണനിഗ്രഹം ചെയ്യാന്‍ രാമന് അനുജ്ഞ നല്‍കൂ…” അഗസ്ത്യന്‍ ദേവിയുടെ ഉപദേശം രാമനെ അറിയിക്കുകയും ദേവിയുടെ അനുഗ്രഹത്താല്‍ വിജയദശമി നാളില്‍ രാമന്‍ രാവണനെ നിഗ്രഹിക്കുകയും ചെയ്തു.

വിജയദശമി നാളില്‍ ഭഗവതി വിദ്യാരൂപിണിയായാണ് രാമന് വിജയമന്ത്രം ഉപദേശിച്ചത്. അതിനാല്‍ ആദിവസം വിദ്യയ്‌ക്ക് ഏറെ പ്രാധാന്യം ഉള്ളതായിത്തീര്‍ന്നു.

വിദ്യയുടെയും വിജ്ഞാനത്തിന്റെയും ദേവതയാണ് സരസ്വതി. രൂപം കൊണ്ടും പ്രവൃത്തികൊണ്ടും സര്‍വ്വജ്ഞാനത്തിന്റെയും ഇരിപ്പിടമാണ് ദേവി. ദേവി സദാ വെള്ള വസ്ത്രമാണ് ധരിക്കുന്നത്. ഇരിക്കുന്നതാവട്ടെ വെള്ളത്താമരയില്‍. അക്ഷരമാല, പുസ്തകം, വീണ എന്നിവ ദേവയുടെ കൈകളില്‍കാണാം.

സരസ്വതിയുടെ ജനനം സംബന്ധിച്ച് ഒരു കഥയുണ്ട്. പുരാണ പ്രകാരം സരസ്വതി ബ്രഹ്മാവിന്റെ പുത്രിയും സഹധര്‍മ്മിണിയുമാണ്. കഥ ഇങ്ങനെയാണ്: ബ്രഹ്മാവ് പ്രജകളെ സൃഷ്ടിക്കാന്‍ തുടങ്ങി, മനസ്സില്‍ സത്വഗുണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു. പെട്ടെന്ന് ബ്രഹ്മാവിന്റെ മുന്നില്‍ അതിസുന്ദരിയായ ഒരു ബാലിക നില്‍ക്കുന്നു ‘നീയാരാണ്’, ബ്രഹ്മാവ് ചോദിച്ചു ”അങ്ങയുടെ സത്വഗുണാന്വിതമായ മനസ്സില്‍ നിന്നു ജനിച്ചവളാണ് ഞാന്‍. എന്റെ ജോലിയും സ്ഥാനവും എന്താണെന്ന് വിധിച്ചാലും”, ബാലിക ഭവ്യതയോടെ പറഞ്ഞു. ”നിന്റെ പേര് സരസ്വതിയെന്നാണ്. സകല ജീവികളുടെയും നാവില്‍ നീ വസിക്കുക. വിശേഷിച്ച് വിദ്വാന്‍മാരുടെ നാവില്‍ നീ നൃത്തം ചെയ്യുക. ഒരു നദീരൂപത്തില്‍ ഭൂമിയിലും മൂന്നാമത് ഒരു രൂപം പൂണ്ട് എന്നിലും വസിക്കുക” ബ്രഹ്മാവ് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ദേവി സര്‍വ്വരുടെയും നാവിന്‍തുമ്പില്‍ വസിക്കുന്നവളായി മാറിയത്.

കേരളീയര്‍ക്ക് വിദ്യാരംഭം കുറിക്കാന്‍ വിശേഷമായി കല്‍പ്പിച്ചുപോരുന്ന പ്രധാന സ്ഥലങ്ങളാണ് കര്‍ണ്ണാടകയിലെ മൂകാംബി, കേരളത്തിലെ തുഞ്ചന്‍പറമ്പ് (തിരുനാവായ) തിരുവുള്ളക്കാവ് (തൃശൂര്‍) ചോറ്റാനിക്കര, കോട്ടയത്തിനടുത്തുള്ള പനച്ചിക്കാട് എന്നിവ.

നമ്മുടെ സങ്കല്‍പ്പമനുസരിച്ചുള്ള കെട്ടിലോ മട്ടിലോ ഉളള ഒരു ക്ഷേത്രമല്ല പനച്ചിക്കാട്, ക്ഷേത്രമെന്ന് കേള്‍ക്കുമ്പോള്‍ സാധാരണക്കാരുടെ മനസ്സിലുദിക്കുന്ന ചിത്രവുമായി ഇതിന് യാതൊരു സാമ്യവും ഇല്ല. ഏകദേശം പത്തടിനീളവും ആറടി വീതിയും ഉള്ള തറനിരപ്പില്‍ നിന്നും നാലടി താഴ്ചയിലുള്ള ഒരു കുഴി. അതില്‍ നിറയെ വള്ളിപ്പടര്‍പ്പുകള്‍. ആ പ്രദേശം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന പനച്ചി എന്ന ചെടിയാണ് വിഗ്രഹത്തില്‍വരെ. പനച്ചി എന്ന ചെടി മൂലമുണ്ടായ കാട്ടുപ്രദേശം എന്നാണത്രെ പനച്ചിക്കാട് എന്ന പേരിന് കാരണം. ആ ദീര്‍ഘ ചതുരാകൃതിയിലുള്ള കുഴിയുടെ ഒരരികില്‍ നിന്നു ഉടലെടുക്കുന്ന ഒരു നീരുറവ കുഴിയുടെ മധ്യഭാഗത്ത് കൂടി ഒഴുകി അടുത്തുളള ചെറിയ കുഴിയില്‍ പതിക്കുന്നു. ആ കുഴിയില്‍ നിന്നു ശക്തമായ നീരുറവയായി ക്ഷേത്രകുളത്തിലേക്ക് ഒഴുകി എത്തുന്നു. ഈ നീരുറവയുടെ കരയ്‌ക്കായിട്ടാണ് മൂലരൂപത്തിലുള്ള സരസ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും കുറിച്ച് ധാരാളം ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. പനച്ചിക്കാട്ട് ദേവിയെകുറിച്ചും ഇത്തരത്തിലുളള ഒരു ഐതിഹ്യം നിലവിലുണ്ട്. മുമ്പ് ഈ ക്ഷേത്രം നില്‍ക്കുന്ന പ്രദേശവും അവിടെയുള്ള വിഷ്ണുക്ഷേത്രവും പരിപാലിച്ചിരുന്ന ഊരാണ്‍മക്കാര്‍ കുഴിപ്രം, കരുനാട് എന്നീ രണ്ട് ഇല്ലക്കാരായിരുന്നു (ഈ തറവാട്ടുകാര്‍ തന്നെയാണ് ഇപ്പോഴും ഈ ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്നത്) വളരെ പണ്ട് ഒരിക്കല്‍ കുഴിപ്രത്ത് ഇല്ലത്ത് ഒരേ ഒരു പുരുഷ പ്രജ മാത്രമായി. വേളി കഴിഞ്ഞ് വളരെക്കാലമായിട്ടും അദ്ദേഹത്തിന് സന്താന സൗഭാഗ്യമുണ്ടായില്ല. പൂജയും പ്രാര്‍ത്ഥനയും, വഴിപാടുകളും മരുന്നുകളുമൊക്കെയായി വര്‍ഷം കുറെ കഴിഞ്ഞു. കുഴിപ്രത്ത് നമ്പൂതിരിക്ക് വയസ്സ് എഴുപതോടടുത്തായി. തന്റെ ഇല്ലം അന്യംനിന്ന് പോകുന്നത് മുജ്ജന്മ പാപഫലമാകാം എന്ന് കരുതി നമ്പൂതിരി തീര്‍ത്ഥാടനത്തിന് തീര്‍ച്ചയാക്കി. ഓലക്കുടയും ഭാണ്ഡക്കെട്ടും ചുണ്ടില്‍ നാമജപവുമായി നമ്പൂതിരി ഗംഗാ സ്‌നാനത്തിനായി പുറപ്പെട്ടു.

യാത്രചെയ്ത് നമ്പൂതിരി മൂകാംബികയിലെത്തി. അവിടെ ഒരുവര്‍ഷം ഭജനം നടത്താന്‍ നമ്പൂതിരി നിശ്ചയിച്ചു. അങ്ങനെ പ്രാര്‍ത്ഥനയും ഭജനയുമായി ദിവസങ്ങളും മാസങ്ങളും വളരെ വേഗം കടന്നുപോയി. ഭജനം ഒരു സംവല്‍സരം തികയുന്ന ദിവസം രാത്രി ഉറങ്ങിക്കിടക്കുന്ന നമ്പൂതരിയുടെ മുന്നില്‍ മൂകാംബികാദേവി പ്രത്യക്ഷയായി.

ഗംഗാ സ്‌നാനം കൊണ്ടൊന്നും പുത്രസൗഭാഗ്യം ലഭിക്കില്ലെന്നും അതിനാല്‍ ഇല്ലത്തേക്ക് മടങ്ങിപ്പോകാനും ദേവി നിര്‍ദ്ദേശിച്ചു കുഴീപ്രം നമ്പൂതിരി ആകെ വിവശനായി. അദ്ദേഹത്തിന്റെ ദയനീയസ്ഥിതി കണ്ട ദേവി ഇപ്രകാരം പറഞ്ഞു. ”കുഴീപ്രത്തിന്റെ അയല്‍ദേശത്തുള്ള കുരുനാട്ടില്ലത്തെ നമ്പൂതിരിയുടെ അന്തര്‍ജനം അധികം വൈകാതെ തന്നെ ഇരട്ടകുട്ടികളെ പ്രസവിക്കും. അതിലൊരുണ്ണിയെ കുഴീപ്രത്തിന് തരണമെന്ന് ഞാന്‍ പറഞ്ഞതായി പറയുക. എല്ലാം നേരെയാകും. സംശയം വേണ്ട. ഒക്കെ നേരെയാക്കിതീര്‍ക്കാന്‍ നാമും ഒപ്പം വന്നോളാം. നമ്പൂതിരി രാവിലെതന്നെ തിരികെ മടങ്ങിക്കോളു”

കുഴീപ്രം നമ്പൂതിരി തന്റെ നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയപ്പോള്‍ സ്വന്തം ഇല്ലത്തേക്ക് പോകാതെ നേരെ കരുനാട്ടില്ലത്തെത്തി. അപ്പോള്‍ അവിടെ വിഷ്ണുക്ഷേത്രത്തില്‍ ഉച്ചപൂജ നടക്കുകയായിരുന്നു. ദേവി തനിക്ക് സ്വപ്‌നദര്‍ശം നല്‍കിയ വിവരം കുഴീപ്രം കരുനാട്ടിനോട് പറഞ്ഞു. കരുനാട് നമ്പൂതിരി അത്ഭുതപ്പെട്ടു. ദേവിയുടെ നിര്‍ദ്ദേശം അങ്ങനെയാണെങ്കില്‍ ഭാര്യ ഇരട്ട കുട്ടിയെ പ്രസവിച്ചാല്‍ ഒരു ഉണ്ണിയെ കുഴീപ്രത്തിന് നല്‍കാമെന്ന് സമ്മതിച്ചു. കുഴീപ്രത്തിന് സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായി. എന്തായാലും ഇത്രടം വന്ന സ്ഥിതിക്ക് ക്ഷേത്രദര്‍ശനം കഴിഞ്ഞുപോകാം. എന്റെ കുണ്ഠിതമൊക്കെ മാറ്റിയ വൈകുണ്ഠനാഥനെ കുളിച്ചു തൊഴുതിട്ടാകാം ഇല്ലത്തേക്കുളള യാത്ര.

ഇന്ന് തെക്കന്‍ മൂകാംബികയായി പ്രസിദ്ധിപൂണ്ട പനച്ചിക്കാട് ദേവിക്ക് മൂകാംബികയിലില്ലാത്ത ഒരു പ്രത്യേകത പറയുന്നുണ്ട്. ഇവിടെ എന്നും സരസ്വതിയാമമാണ്. അതിനാല്‍ അക്ഷര ദീക്ഷയ്‌ക്ക് ഇവിടെ നാളും മുഹൂര്‍ത്തവും ഒന്നും നോക്കേണ്ടതില്ല.

വീണ്ടും ഒരു നവരാത്രിക്ക് നട തുറക്കുമ്പോള്‍ ആയിരക്കണക്കിനു കുരുന്നുകള്‍ നാവിന്‍ തുമ്പില്‍ ഹരിശ്രീ കുറിക്കുവാന്‍ പനച്ചിക്കാട് സരസ്വതിയെ പ്രാപിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ദേവിയുടെ മുന്നിലെ പഞ്ചാരമണലില്‍ ചൂണ്ടുവിരലാല്‍ കുറിക്കുകയായി…. അക്ഷരാത്മികേ ദേവീ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.