കണ്ണൂര്‍: ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനമായ നാളെ കണ്ണൂര്‍ ജില്ലാ കളക്ടറേറ്റില്‍ ഉദ്യോഗസ്ഥര്‍ക്കായി ശില്‍പ്പശാല നടത്താനുള്ള നടപടി വിവാദത്തില്‍. പ്രാദേശികതലത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സമാധാന കമ്മറ്റികള്‍ രൂപീകരിക്കുന്നതിനെപ്പറ്റിയും മറ്റും ആലോചിക്കാന്‍ പോലീസ് ജില്ലയിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരും എസ്ഐമാരും യോഗത്തില്‍ നിര്‍ബന്ധമായും സംബന്ധിക്കണമെന്നാണ് ഉത്തരവ്. പൊതു അവധിദിവസം കൂടിയായ നാളെ സമാധിയുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പലയിടങ്ങളിലും പരിപാടികള്‍ നടക്കുന്നുണ്ട്. ഈ പരിപാടികളില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രാവിലെ 11ന് ശില്‍പ്പശാല തുടങ്ങും. അധികൃതരുടെ നടപടിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: