കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്റെ വിദേശയാത്രകളും വിജിലന്‍സ് അന്വേഷിക്കുന്നു. കെ.ബാബുവിന്റെ കുവൈറ്റിലേക്കും സിംഗപ്പൂരിലേക്കും നടത്തിയ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നോയെന്നും വിജിലന്‍സ് പരിശോധിക്കും.
ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് വിദേശ യാത്രകളാണ് ബാബു നടത്തിയത്. ഒന്ന് കുവൈറ്റിലേക്കും മറ്റൊന്ന് സിംഗപ്പൂരിലേക്കും.
അങ്കമാലി അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് ബാബു കുവൈറ്റിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സിംഗപ്പൂരിലേയ്ക്കുള്ള യാത്ര കുടുംബസമേതമായിരുന്നു. ഈ യാത്രകള്‍ ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെട്ടാണോ എന്നതും ആരെയൊക്കെ ബാബു കണ്ടു എന്നുമാണ് വിജിലന്‍സ് പ്രധാനമായും പരിശോധിക്കുക. ബാബുവിന്റെ പാസ്പോര്‍ട്ട് ഇപ്പോള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ്. ഇത് തിരികെ വാങ്ങിയ ശേഷമായിരിക്കും അന്വേഷണം തുടങ്ങുക.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത രേഖകളുടെ ആധികാരികത വിജിലന്‍സ് പരിശോധിച്ച് വരികയാണ്. ഏകദേശം 236 രേഖകളാണ് പിടിച്ചെടുത്തിട്ടുള്ളത്. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ബാബുവിനെ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: