ജഡഭരതന് ബ്രാഹ്മണകുലത്തിലാണ് പിറന്നത്. ആദ്ധ്യാത്മികജ്ഞാനം അതിന്റെ അങ്ങേയറ്റത്തെനിലകൈവരിച്ചരിക്കുന്നതിന്നാല് ഒരുജഡനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. തടിച്ചുകൊഴുത്ത ആരോഗ്യമുള്ളനിലയിലായിരുന്നു. ഒരിക്കല്‍ ജഡഭരതന് സൗവീരദേശത്തിലൂടെ സഞ്ചരിക്കവെ രാജാവിന്റെ സേവകന്മാര് അദ്ദേഹത്തെപിടികൂടി. രാജാവിന്റെ പല്ലക്കുചുമക്കാന് ഒരാളെുടെ കുറവുണ്ടായിരുന്നു.കാഴ്ച്ചയില്‍ നല്ല തടിമാടനായതിനാല് ഈജോലിക്ക് ഇതില്‍ കൂടുതല്‍ പറ്റിയഒരാളെ അവര്‍കണ്ടില്ല. ജഡഭരതന് അതിന് വിസമ്മതമൊന്നും കാട്ടിയില്ല.
പല്ലക്കുചുമക്കുന്നജോലി കൈയേല്ക്കുകയുംചെയ്തു. ആള് തടിച്ചുകൊഴുത്ത ആളായിരുന്നെങ്കിലും സഞ്ചാരം വളരെ സാവധാനത്തിലായിരുന്നു. അതുകണ്ട് രാജാവ് ചോദിച്ചു.; ”താന്‍ തളര്‍ന്നോ? കുറച്ചുസമയമല്ലേ നടന്നുള്ളൂ.? തനിക്ക്ജോലിചെയ്യാന് പ്രയാസമാണോ? നല്ലതടിയുണ്ടല്ലോ? എന്നിട്ടും ഗതി ഇത്രമന്ദഗതിയിലോ? ”
ജഡഭരതന് പറഞ്ഞു ”രാജാവേ, ഞാന്തടിയനല്ല, ഞാന്‍ അങ്ങയുടെ പല്ലക്ക് ചുമക്കുന്നുമില്ല. എനിക്കൊരുക്ഷീണവുമില്ല, ക്ലേശിക്കേണ്ടി വന്നിട്ടുമില്ല. യഥാര്‍ത്ഥത്തില്‍ അങ്ങയുടെ ഭാരം എനിക്കനുഭവപ്പെട്ടുമില്ല. ഭൂമിക്കുമീതെ രണ്ടുകാലുകള്‍ ചലിക്കുന്നുമുണ്ട്.
കാലില്‍ കാല്വണ്ണയുണ്ട്. കാല്വണ്ണയ്ക്കുമീതെ തുടയുമുണ്ട് തുടയ്ക്കുമീതെ വയറുമുണ്ട്., അതിനുമുകളില്‍ മാറും, അതിനുമുകളില്‍ സ്കന്ധങ്ങള്‍, തോളില്‍ പല്ലക്കുവച്ചിരിക്കുന്നു. പിന്നെ എന്നില്‍ എന്തുഭാരമാണ്ഉള്ളത്. ഈ പല്ലക്കില്‍ അങ്ങയുടേതെന്നുപറയുന്ന ശരീരം വച്ചിരിക്കുന്നു. പിന്നെ എന്നില്‍ എന്തു ഭാരമാണ്ള്ളത്.? വാസ്തവത്തില്‍ അങ്ങ് പല്ലക്കിലും ഞാന്നിലത്തുമാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലാം മിഥ്യയാണ്.
സൗവീര രാജാവേ, അങ്ങയുയേടും അങ്ങയെപ്പോലുള്ള സകലജീവികളുടേയും ഭാരം പഞ്ചഭൂതങ്ങളാണ് വഹിക്കുന്നത്. പഞ്ചഭൂതങ്ങളുടേതായ ഗുണങ്ങളുടെ പ്രവാഹത്തില്‍ പെട്ട് ഓരോന്നു ചലിച്ചുകൊണ്ടിരിക്കുന്നു. തസ്ത്വാദിഗുണങ്ങള് കര്മ്മത്തിനധീമാണ്. കര്‍മ്മം അവിദ്യയാല് സഞ്ചിതമാകുന്നു. അവസകലത്തിലുംഉണ്ട്. ആത്മാവാകട്ടേ ശുദ്ധവും അവിനാശിയും ശാന്തവും നിര്‍ഗുണവും പ്രകൃതിയില്‍നിന്ന് പരമവുമാകുന്നു. സകലജീവികളിലും ഒരേയൊരാത്മാവേയുള്ളൂ.
അതിന് വൃദ്ധിയോ ത്രസമോ ഇല്ലാത്തസ്ഥിതിക്ക് ”നീ തടിയനാണല്ലോ, എന്നു പറയുന്നതിന് എന്താണര്‍ത്ഥം.? പൃഥ്വി, പാദങ്ങള്‍, കാല്വണ്ണ, തുടങ്ങിവ വയറ് ഇവയുടേയും തോളിന്റേയും ആധാരത്തില്‍ നിലകൊള്ളുന്ന ഈ പല്ലക്ക് ഭാരസ്വരൂപ മാകുന്നെങ്കില് അങ്ങേയ്ക്കും ഭാരസ്വരൂപം തന്നെ. അല്ലെങ്കില്‍ അല്ലയോ മഹാരാജാവേ, പ്രകൃതി ജന്യമായ പാദങ്ങളില്‍ നിന്ന് പുരുഷന് സര്‍വധാ ഭിന്നനാെണെങ്കില് എനിക്കുതന്നെ പ്രത്യേക ഭാരം വഹിക്കേണ്ട് വരുമോ? ഏതൊരുപദാര്ത്ഥത്തേക്കാള് ഈ പല്ലക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു അതുകൊണ്ടുതന്നെയാണ് എന്റെയും അങ്ങയുടേയും ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആനിലയില്‍ എനിക്കുഭാരമുണ്ടെന്നോ ഭാരമില്ലെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല.”
ഇതുകേട്ട് രാജാവ് പല്ലക്കില്നിന്ന് താഴേയിറങ്ങി. ജഡഭരതന്റെ കാലുപിടിച്ച് ക്ഷമായാചനം ചെയ്തുകൊണ്ട് പറഞ്ഞു:, ” ഭഗവന്‍, പല്ലക്കുമാറ്റിവച്ച് എന്നില്‍ കൃപചെയ്തതാലും. എനിയ്ക്ക് അങ്ങയുടെ മുഖത്തുനിന്ന് പലതും കേള്‍ക്കണമെന്നുണ്ട്. എനിയ്ക്ക് ഉപദേശങ്ങള്‍ നല്‍കണം. അതോടെ അങ്ങാരാണെന്ന് പറയുകയും വേണം.
എന്തിനിവിടെ വന്നതെന്നും പറയുക.” ബ്രാഹ്മണന് പറഞ്ഞു: ” രാജാവേ കേള്‍ക്കുക. ഞാന്‍ ഇന്നയാളാണെന്നു പറയുക പ്രയാസമാണ്. സകലതും പരബ്രഹ്മത്തിന്റെ അംശംതന്നെ. അഭേദങ്ങളുമാണ്. പിന്നെ ഒരാള്‍ പ്രത്യേകമൊന്നാവുന്നതെങ്ങനെ? സര്‍വന്തര്യാമിയും സര്‍വശക്തനുമായ പരബ്രഹ്മത്തിന്റെ ചൈതന്യവിശേഷമല്ലാതെ മറ്റൊന്നുമല്ല.”
സാരഭൂതമായ ആവാക്കുകേട്ട് സൗവീരരാജാവിന് ബോധമുണര്‍ന്നു സാംസാരിക ബന്ധങ്ങളില്‍ നിന്നും മുക്തിനേടാനുള്ള ആഗ്രഹങ്ങളും അദ്ദേഹത്തിനുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: