ഭഗവാന്റെ സച്ചിതാനന്ദസ്വരൂപവും ദിവ്യവുമായ അതീന്ദ്രിയവുമായ ലീലകളും തന്റെ ഭക്തന്മാരുടെ മുന്നിൽ പ്രദർശിപ്പിച്ച് ആനന്ദിപ്പിക്കാൻ വേണ്ടിയാണ് ഭഗവാൻ സ്വയം അവതരിച്ചത്. അവർക്ക് നേരിട്ട് ഭഗവാനെകാണാനും സ്തുതിക്കാനും, ഭഗവല്ലീലകൾ സ്വന്തം വാക്കുകൾകൊണ്ട് വർണ്ണിക്കാനും കഴിഞ്ഞ് ഭഗവന്നാമങ്ങൾ ധാരാളമായി (സഹസ്രനാമം) പ്രകടിപ്പിക്കാനും കഴിഞ്ഞു.
അവതാരം കഴിഞ്ഞ് ഭഗവാൻ തന്റെ സ്വധാമമായ ഗോലോകത്തിലേയ്‌ക്ക് മടങ്ങിയതിനുശേഷം ജനിച്ച് നമ്മേപ്പോലെ യുള്ളവർക്ക് ഭക്തിയോഗ പരിശീലനം നൽകാൻവേണ്ടി, വ്യാസൻ, ശ്രീനാരദൻ, ശ്രീശുകൻ, മുതലായവർ, ഭഗവാന്റെ രൂപലീലകൾ, നാമങ്ങൾ സ്‌തോത്രങ്ങൾ മന്ത്രങ്ങൾ മുതലായവ ഉപദേശിച്ചു തന്നു. ഇല്ലെങ്കിൽ നാമെങ്ങനെ ഭഗവാനെ ധ്യാനിക്കും, എന്തുജപിക്കും, എങ്ങനെ സ്തുതിക്കും ? ഇന്നിനുകൂടി വേണ്ടിയാണ് ഭഗവാന്റെ അവതാരം ‘പരിത്രാണായ സാധൂനാം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: