Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ​ത്മ​ഭ​ക്തി​യു​ടെ​ ശ​ക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 07:40 pm IST
in Samskriti

ആചാരാനുഷ്ഠാനങ്ങളിലൂടെയല്ല, മറിച്ച് ആത്മീയമായ ഭക്തിയിലൂടെയാണ് ഈശ്വര ചൈതന്യം പ്രാപ്തമാകുന്നത്. തപസ്സും, പൂജാദികര്‍മ്മങ്ങളും ഈശ്വരനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള പല പല മാര്‍ഗ്ഗങ്ങളില്‍ ചിലത് മാത്രമാണ്. ഏകാഗ്രമായ ഈശ്വര വിശ്വാസമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും എവിടെയായാലും ഈശ്വരാനുഗ്രഹമുണ്ടാകും. അരുന്ധതീ ദേവിയുടെ കഥ അതിന് ഉത്തമോദാഹരണമാണ്.

കര്‍ദ്ദമ പ്രജാപതിയുടേയും, ദേവഹൂതിയുടേയും ഓമന പുത്രി കുട്ടിക്കാലം മുതല്‍ക്കേ കുലീനയും ശാന്ത പ്രകൃതയും, ഉത്തമ ഭക്തയും ആയിരുന്നു. പ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങളോടും അവള്‍ കാരുണ്യപൂര്‍വ്വം പെരുമാറി. ബാലികയുടെ ശീല ഗുണങ്ങളില്‍ മാതാപിതാക്കളും, ഗുരു ജനങ്ങളും അത്യധികം സന്തുഷ്ടരായിരുന്നു. അതിനാല്‍ ‘യാതൊരു കാരണവശാലും ധര്‍മ്മത്തെ രോധിക്കുകയില്ല’ എന്ന അര്‍ത്ഥത്തില്‍ അവര്‍ ആ ബാലികയെ ‘അരുന്ധതി’ എന്ന് നാമകരണം ചെയ്തു.

യുവതിയായപ്പോഴേക്കും തേജസ്വിനിയായ അരുന്ധതി വേദ പുരാണങ്ങളെല്ലാം സ്വായത്തമാക്കി കീര്‍ത്തി നേടി. ബ്രഹ്മപുത്രനും, സപ്തര്‍ഷിമാരില്‍ പ്രമുഖനുമായ വസിഷ്ഠനുമായി അരുന്ധതിയുടെ വിവാഹം നടന്നു. സര്‍വ്വഋതുക്കളിലും വര്‍ണ്ണ മനോഹരമായ പുഷ്പങ്ങള്‍ പൂത്തുലയുന്ന ഒരു രമണീയാരണ്യത്തില്‍ ആ ദമ്പതികള്‍ ഒരു പുണ്യാശ്രമം നിര്‍മ്മിച്ചു.

ജ്ഞാന വൈരാഗ്യാദിബോധത്താല്‍ ലോകാരാദ്ധ്യരായ ആ താപസ ദമ്പതിമാരില്‍ നിന്നും വിദ്യ അഭ്യസിക്കുവാനായി ധാരാളം ശിഷ്യന്മാര്‍ വന്നെത്തി. ശീലഗുണവും, രൂപഗുണവും, ഔദാര്യവും, ക്ഷമയും ഒത്തു ചേര്‍ന്ന ആ തപോധന ആശ്രമവാസികളായ ശിഷ്യന്മാരെയും, പക്ഷിമൃഗാദികളെയും സ്വന്തം സന്താനങ്ങളെപ്പോലെ പരിപാലിച്ചു.

ഭിക്ഷുക്കള്‍ക്കും, അതിഥികള്‍ക്കും അന്നപാനീയങ്ങള്‍ നല്‍കി സത്ക്കരിക്കുന്നതില്‍ ആ തപസ്വിനി ബദ്ധശ്രദ്ധയായിരുന്നു. പതിവ്രതാ രത്‌നമെന്ന് പുകള്‍പെറ്റ അരുന്ധതി

ദേവി ബ്രഹ്മ തേജസ്വിയായ മൈത്രാ വരുണനൊപ്പം (വസിഷ്ഠന്‍) ആശ്രമ മര്യാദകള്‍ പാലിച്ച് ജീവിച്ചു.

അങ്ങനെയിരിക്കെ ആ ദേശത്ത് അനാവൃഷ്ടിയുണ്ടായി. നീരുറവകള്‍ വറ്റി. വൃക്ഷലതാദികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. അവിടം മരുഭൂമി പോലെ ശൂന്യ പ്രദേശമായി. ആ സമയത്താണ് സപ്തര്‍ഷികള്‍ ഘോര തപസ്സിനായി ഹിമാലയത്തിലേക്ക് പുറപ്പെട്ടത്.

ആത്മത്യാഗിനിയും, പരോപകാരിണിയുമായ അരുന്ധതി അവര്‍ക്കൊപ്പം പോയില്ല. തന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ജീവിക്കുന്ന ആശ്രമവാസികളെ ഉപേക്ഷിക്കുവാന്‍ ദേവിക്ക് മനസ്സു വന്നില്ല.

വരള്‍ച്ച കൂടുതല്‍ രൂക്ഷമായി.ആ തപോവനം മരുഭൂമി പോലെ ശൂന്യ പ്രദേശമായി. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടായപ്പോള്‍ ശിഷ്യന്മാര്‍ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി. പര്‍ണ്ണശാലയില്‍ ഏകാകിനിയായ അരുന്ധതി ദേവി ഈശ്വര നാമം ഉരുവിട്ടുകൊണ്ട് ദിനങ്ങള്‍ തള്ളി നീക്കി.

കടുത്ത ഏകാന്തതയും, വിശപ്പും സഹിക്കേണ്ടി വന്നിട്ടും ആ തപോധന ഈശ്വരവിശ്വാസം കൈവിട്ടില്ല. ആ യോഗിനി കര്‍മ്മ വിമുഖയാകാതെ പ്രാര്‍ത്ഥനാ നിരതയായി ജഗന്നാഥനെ പൂജിച്ചു. ആരും തുണയില്ലാത്തവര്‍ക്ക് ഭഗവാന്‍ തന്നെ തുണ എന്ന് ഉറച്ച് വിശ്വസിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം എവിടെ നിന്നോ ഒരു ബാലന്‍ ആശ്രമത്തില്‍ വന്നെത്തി. സര്‍വ്വ ശാസ്ത്ര വിശാരദനായ വസിഷ്ഠ ഗുരുവില്‍ നിന്ന് വിദ്യ സ്വായത്തമാക്കുക എന്നതാണ് തന്റെ ആഗമനോദ്ദേശ്യമെന്ന് ആ കുമാരന്‍ വെളിപ്പെടുത്തി.

ഗുരു തീര്‍ത്ഥാടനത്തിനായി പോയിരിക്കയാണെന്ന് ദേവി അറിയിച്ചു. ജ്ഞാനാര്‍ത്ഥിയായ ബാലന് താന്‍ വിദ്യ പകര്‍ന്നു നല്‍കാമെന്ന് ഗുരു പത്‌നി പറഞ്ഞു. ബാലന്‍ സസന്തോഷം അരുന്ധതി ദേവിയുടെ ശിഷ്യത്വം സ്വീകരിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.