അണുവിൽ തുളയിട്ടാഴികളേഴതിലമർത്തിവച്ച കുറൾ” എന്ന സംഘകാല കവിയിത്രിയായ ഔവയാർ പ്രകീർത്തിച്ച ‘തിരുക്കുറളിന്റെ’ കർത്താവാണ് പരമജ്ഞാനിയായ തിരുവള്ളുവർ.
ദേവർ , നായനാർ, മുതൽപാലവർ, ദൈവപുലവർ, നാന്മുഖൻ, മാതാനുപങ്കി, ചെന്നാപ്പോതർ, പെരുനാലവർ എന്നിങ്ങനെ പലപേരുകളിലും അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു.
ചെന്നൈയിൽ മൈലൈപ്പൂരുവിൽ ബി.സി ഒന്നിനും, എ.ഡി മൂന്നാം ശതകത്തിനും ഇടയിൽ ജീവിച്ചിരുന്നു. കുടുംബപരമായി തുണിനെയ്ത്തായിരുന്നു പ്രവർത്തന മേഖല. അദ്ദേഹം കടുത്ത ജൈനമത വിശ്വാസിയായിരുന്നു. ആദി അമ്മയും ഭഗവന്തർ പിതാവുമായിരുന്നു. ഇതിനിടയിൽ തൊട്ടടുത്തുള്ള മലമുകളിൽ പോയി ധ്യാനത്തിലിരുന്ന് മനസ്സിന് നല്ലതെളിച്ചം നേടിയിരുന്നു. ജൈനനെ കുറിച്ച് നല്ല അറിവുണ്ടായതിനാലും പലഭാഷകൾ പഠിക്കാനായതിനാലും നല്ല പണ്ഡിതനായിത്തീർന്നു. എന്നാൽ ഇദ്ദേഹം വളരെ ലളിതവേഷത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടയിൽ മഗര സഹായ പുത്രി വാസുകി ഭാര്യയായിവന്നു. അക്കാലത്ത് സുഹൃത്തുക്കൾ ഭാര്യയുടെ ജാതിയെ പറ്റി ചോദിച്ചു.
”ജാതി, കുലം ഇതിനൊക്കെ എന്താണർത്ഥം. ബ്രാഹ്മണർ വേദം മറന്നാൽ വീണ്ടും വശത്താക്കാം. എന്നാൽ അവർ അപഥസഞ്ചാരം നടത്തിയാലോ? ജാതികൊണ്ട് എന്തുപ്രയോജനം? ” അദ്ദേഹം ഗൃഹസ്ഥനായപ്പോൾ തുണിനെയ്ത് വിറ്റ് ജീവിതം നയിച്ചു. തുണി വിൽപനയ്ക്കിടെ ഏലേല സിംഹൻ എന്ന വലിയ പണക്കാരന്റെ പുത്രനായ നിഷേധിയായിരുന്നു. അവൻ തുണിവിൽപന നടത്തി ജീവിച്ചിരുന്ന തിരുവള്ളുവരെ കളിയാക്കുക പതിവായിരുന്നു. പലപ്പോഴും പ്രകോപിപ്പിക്കാൻ കിട്ടുന്ന അവസരം നന്നായി പ്രയോജനപ്പെടുത്തു മായിരുന്നു അവൻ.
എന്നാൽ എന്നും അവനെ തിരുവള്ളുവർ സമാധാനിപ്പിക്കുകയാണ് ചെയ്തിരുന്നത്. അങ്ങനെ ഒരുനാൾ അവന്റെ പത്തിതന്നെതാഴ്ന്നു. ക്രമേണ അവൻ തന്റെ ഗുരുവായി തുരുവള്ളുവരെ സ്വീകരിച്ചു. പിന്നീട് അച്ഛനും തിരുവള്ളുവരുടെ ശിഷ്യനായിത്തീരുകയായിരുന്നു. തിരുവള്ളുവരുടെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടവരുടെ കർത്തവ്യം. ഉഴുതുജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്. മറ്റുള്ളവരെല്ലാം അവരുടെ ആശ്രിതരാണ്. മഴയുടെ നിഴലിലാണ് ലോകത്തിന്റെ നിലനിൽപ്പ്. അതിനാൽ മഴ അമൃത് തന്നെ.
മറ്റെല്ലാം വെറും ആഡംബരം മാത്രം. വാക്കിനാൽ ഐശ്വര്യവും ദാരിദ്രത്തേക്കൾ വലുത് ദാരിദ്ര്യം മാത്രം. ഏലേല സിംഹൻ പിന്നീട് ഇതിന് കാവ്യരൂപം നൽകുകയായിരുന്നു. അറം (ധർമ്മം) പൊരുൾ(അർത്ഥം) ഇമ്പം (കാമം) ഇങ്ങനെ ജീവിതം മൂന്നുവശം പാൽ(കാണ്ഡം) തിരുക്കുറൽ ഇങ്ങനെ വിഭജിച്ചിരുന്നു. മൂന്നു കാണ്ഡങ്ങളുമായി 133 അദ്ധ്യായം ഒരോന്നിലും പത്തു കുറൾ വീതം 1330 കുറൾ 2660 വരി ഇതിനുള്ളിൽ ജീവിതസാഗരം നിറഞ്ഞിരിക്കുന്നു. അദ്ദേഹം പറയുകയാണ് ”മോക്ഷത്തെ പറ്റി എഴുതുവാൻ ഞാൻ ആളല്ല. അർഹനുമല്ല. യാതൊരുവൻ ധർമ്മത്തിൽ ദൃഢമായി വിശ്വസിക്കുകയും ജീവിത വിജയത്തിൽ നിന്നും മോചിതനാകുകയും ചെയ്യുന്നുവോ അവൻ മോക്ഷം സ്വയം വന്നുചേരും.”
ഭാര്യമരിച്ചതിനുശേഷം തിരുവള്ളുവർ സംന്യാസം സ്വീകരിക്കുയകായിരുന്നു. ‘എന്റെ ശരീരം കാട്ടിൽകൊണ്ടുപോയി ഉപേക്ഷിച്ചാൽ മതി വന്യമൃഗങ്ങൾ ഭക്ഷിച്ചുകൊള്ളും. എല്ലും തോലും മണ്ണിൽ ലയിച്ചുകൊള്ളും.’ ഇതായിരുന്നു അനുയായികളോട് അദ്ദേഹം പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: